**ആലപ്പുഴ ◾:** മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ അന്ത്യയാത്രക്ക് തിരഞ്ഞെടുത്തിരിക്കുന്നത് സാധാരണ കെഎസ്ആർടിസി ബസ്സിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷനുള്ള ജെ എൻ 363 എ സി ലോ ഫ്ലോർ ബസ്സാണ്. വി.എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം തുടരും.
ജില്ലാ പോലീസ് മേധാവി അറിയിച്ചത് അനുസരിച്ച്, വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ഇന്ന് രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. കായംകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജി.എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ എത്തി, പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളുകളെ ഇറക്കിയ ശേഷം വിജയ പാർക്ക് വഴി കനാൽ സൈഡിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യേണ്ടതാണ്.
എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്റ് സ്ക്വയർ, കണ്ണൻ വർക്കി പാലം, കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ പ്രവേശിച്ച്, പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയ ശേഷം വിജയ പാർക്ക് വഴി കനാൽ സൈഡിൽ പാർക്ക് ചെയ്യണം. എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ എത്തി, പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയ ശേഷം വിജയ പാർക്ക് വഴി കനാൽ സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളേജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.
കെഎസ്ആർടിസി ദീർഘദൂര ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണമെന്ന് അറിയിപ്പുണ്ട്. ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ട ശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. ഇന്നലെ രാവിലെ 9 മുതൽ ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു.
അതേസമയം, വി.എസിന്റെ വിലാപയാത്ര അനന്തപുരി കടക്കാൻ 10 മണിക്കൂറെടുത്തു. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
വി.എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള് നേരം അര്ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ള വൻ ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി.എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോയത്.
Story Highlights: വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.