കടലൂർ ട്രെയിൻ അപകടം: സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ

Cuddalore train accident

കടലൂർ◾: കടലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ലെവൽ ക്രോസുകളിലും സിസിടിവികളും ഇന്റർ ലോക്കിങ് സംവിധാനവും സ്ഥാപിക്കുന്നതാണ്. അപകടത്തെ തുടർന്ന് റെയിൽവേ മന്ത്രി രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്ക് നിർദേശം നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം കടലൂരിനും അളപാക്കത്തിനും ഇടയിലുള്ള സെമ്മൻകുപ്പത്തെ നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്, വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്ന സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും നിലവിൽ ചികിത്സ നൽകി വരികയാണ്. നിലവിലെ സിഗ്നലിങ് സംവിധാനം ഗേറ്റ് കീപ്പർ നൽകുന്ന നിർദേശാനുസരണം പ്രവർത്തിക്കുന്ന ഒന്നാണ്. റെയിൽവേയുടെ വിശദീകരണം അനുസരിച്ച്, ട്രെയിൻ പോകുന്നതിന് മുൻപ് ബസ് ഡ്രൈവറുടെ അഭ്യർത്ഥന മാനിച്ച് ഗേറ്റ് കീപ്പർ ഗേറ്റ് തുറന്നു കൊടുത്തു.

അതേസമയം, താൻ ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബസ് ഡ്രൈവർ പോലീസിനോട് പറഞ്ഞു. ബസ്സിലുണ്ടായിരുന്ന കുട്ടികളും ഡ്രൈവറുടെ വാദം ശരിവയ്ക്കുന്നു. ഇതിനിടെ അണ്ടർപാസേജിന് അനുമതി നൽകിയിട്ടും കളക്ടർ കാലതാമസം വരുത്തിയെന്ന് റെയിൽവേ ആരോപിച്ചു.

  പെൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികൾ അറസ്റ്റിൽ

സംഭവത്തിൽ പ്രതികരണവുമായി ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി. തമിഴ് അറിയാത്തവരെ കൂടുതലായി നിയമിക്കുന്നത് ആശയവിനിമയത്തെ ബാധിക്കുമെന്നും ഇത് അപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് റെയിൽവേ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് റെയിൽവേയും സംസ്ഥാന സർക്കാരും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും.

Story Highlights: സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനായി എല്ലാ ലെവൽ ക്രോസുകളിലും സിസിടിവികളും ഇന്റർലോക്കിങ് സംവിധാനവും സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു.

Related Posts
തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
Tiruppur fire accident

തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.

ഗോഡ്സെയെ പിന്തുടരരുത്; വിദ്യാർത്ഥികളോട് എം.കെ. സ്റ്റാലിൻ
Follow Gandhi Ambedkar

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഗാന്ധി, അംബേദ്കർ, പെരിയാർ Read more

ശിവഗംഗയിലെ അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ റിപ്പോർട്ട്
custodial death

തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ ബി. അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമാണെന്ന് Read more

  സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവും വീട്ടുകാരും അറസ്റ്റിൽ
തമിഴ്നാട്ടിൽ സ്കൂൾ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം
Tamil Nadu accident

തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് ആളില്ലാത്ത ലെവൽ ക്രോസിൽ സ്കൂൾ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് 5 Read more

പെൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികൾ അറസ്റ്റിൽ
student murder case

തമിഴ്നാട്ടിലെ ഈറോഡിൽ പെൺകുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിക്കൊന്നു. Read more

തമിഴ്നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു
Plus Two Student Murder

തമിഴ്നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഈറോഡ് ടൗൺ Read more

കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് സഹായവുമായി വിജയ്, സർക്കാർ ജോലിയും വീടും
custodial death

തമിഴ്നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിൻ്റെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചു. Read more

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് Read more

  തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി Read more

വീരപ്പന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി
Veerappan memorial

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. Read more