കോളേജുകളിൽ നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്

Kerala higher education

കോഴിക്കോട്◾: കേരളത്തിലെ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പുതിയ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ അധ്യയന വർഷം വർണ്ണാഭമായ വിജ്ഞാനോത്സവത്തോടെ നവാഗതരെ സ്വീകരിക്കാൻ കാമ്പസുകൾ ഒരുങ്ങിക്കഴിഞ്ഞതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ ഒന്നിന് കോഴിക്കോട് സർക്കാർ ആർട്സ് & സയൻസ് കോളേജിൽ നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികൾ ഈ ദിവസം ഉണ്ടാകും. ഇതിന്റെ ഭാഗമായി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സർക്കാർ ആർട്സ് & സയൻസ് കോളേജിൽ രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

വിജ്ഞാനോത്സവത്തിന്റെ ഭാഗമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, അനദ്ധ്യാപക ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്നതാണ് ഈ സ്വാഗതസംഘം. ജനപ്രതിനിധികൾ, പ്രദേശവാസികൾ, അക്കാദമിക വിദഗ്ദ്ധർ, പൂർവ്വ വിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയും പരിപാടിയിൽ പങ്കെടുപ്പിക്കും. ഓരോ സ്ഥാപനതലത്തിലും ആകർഷകമായ രീതിയിൽ ഉദ്ഘാടന പരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി എല്ലാ കോളേജുകളിലും ഓൺലൈനായി സംപ്രേഷണം ചെയ്യും. രാവിലെ 10 മണിക്ക് സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ഉടൻതന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വീകരിക്കുന്നതിന് ആകർഷകമായ കലാപരിപാടികൾ ഉൾപ്പെടെ വിവിധ സെഷനുകൾ ഉണ്ടായിരിക്കും. ഉദ്ഘാടനത്തിന് മുമ്പും ശേഷവും കലാപരിപാടികൾ അരങ്ങേറും.

നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് കേരളത്തിലെ കലാലയങ്ങൾ മാറിയതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. 2024 ജൂലൈ ഒന്നിനാണ് സംസ്ഥാനത്തെ എട്ട് സർവ്വകലാശാലാ കാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി ആദ്യമായി നാലുവർഷ ബിരുദം ആരംഭിച്ചത്. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാർത്ഥികൾ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

  ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്: അടിയന്തര നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിന് മുമ്പുതന്നെ ഫലപ്രഖ്യാപനം നടത്തും. അന്തർ സർവ്വകലാശാല-കോളേജ് മാറ്റം, മേജർ-മൈനർ മാറ്റം, രണ്ടര വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്ന എൻ മൈനസ് വൺ സെമസ്റ്റർ സംവിധാനം തുടങ്ങിയ വിദ്യാർത്ഥി സൗഹൃദ പദ്ധതികളും നടപ്പാക്കും.

കൂടാതെ, പരീക്ഷയും ഫലപ്രഖ്യാപനവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകീകൃത സ്വഭാവം കൈവരുത്തുന്നതിനായി ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പിലാക്കി. അന്തർ സർവ്വകലാശാല മാറ്റത്തിനുള്ള അവസരം ലഭിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടുതലായി കേരളത്തിലേക്ക് വരുന്നുണ്ട്. ഈ അക്കാദമിക വർഷം 81 രാജ്യങ്ങളിൽ നിന്നായി ഏകദേശം 2600-ഓളം വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയിൽ മാത്രം പ്രവേശനം നേടിയിട്ടുണ്ട്.

പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ പ്രവേശനത്തോടെ വിദ്യാർത്ഥികൾക്ക് മികച്ച കോഴ്സുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലും നൈപുണ്യവും ഉറപ്പുവരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്നതുമായ കോഴ്സുകളാണ് ഇതിൽ പ്രധാനം. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന കോഴ്സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

  പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി

Story Highlights: കേരളത്തിലെ കോളേജുകളിൽ 2025-26 അധ്യയന വർഷത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വിജ്ഞാനോത്സവത്തോടെ വരവേൽക്കാൻ കാമ്പസുകൾ ഒരുങ്ങുന്നു.

Related Posts
സ്കൂളുകളിലെ സൂംബാ ഡാൻസിനെതിരെ വിമർശനവുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
Zumba dance opposition

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരെ വിസ്ഡം ഇസ്ലാമിക് Read more

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി; കേന്ദ്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സംസ്ഥാനം
PM Sree Scheme

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. കേന്ദ്രത്തിന്റെ എസ്എസ്കെ Read more

പൊതുവിദ്യാഭ്യാസ ഫണ്ടിനായി ഒറ്റക്കെട്ടായി പ്രവര്ത്തിക്കണമെന്ന് മന്ത്രി വി. ശിവന്കുട്ടി
Kerala education sector

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അര്ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി Read more

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്: അടിയന്തര നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Higher Secondary Certificate

ഹയർ സെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റുകളിൽ പിശക് സംഭവിച്ചതിനെ തുടർന്ന് അടിയന്തര നടപടിയുമായി വിദ്യാഭ്യാസ Read more

പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
Higher Secondary certificates

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി Read more

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ വീഴ്ച; വിദ്യാർത്ഥിക്ക് നഷ്ടമായത് 30 മാർക്ക്
Plus Two Exam Evaluation

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ മലപ്പുറം സ്വദേശിയായ അതുൽ മഹാദേവന് 30 മാർക്ക് Read more

വിദ്യാർത്ഥികൾ ജനാധിപത്യത്തെ അറിഞ്ഞു വളരണം: മന്ത്രി വി. ശിവൻകുട്ടി
Kerala education sector

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, വിദ്യാർത്ഥികൾ ജനാധിപത്യത്തെ അറിഞ്ഞു വളരണമെന്ന് അഭിപ്രായപ്പെട്ടു. ജില്ലാ Read more

  വിദ്യാർത്ഥികൾ ജനാധിപത്യത്തെ അറിഞ്ഞു വളരണം: മന്ത്രി വി. ശിവൻകുട്ടി
മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം!
Medical Architecture application

നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ജൂൺ 23 Read more

വിദ്യാലയങ്ങളിൽ തുറന്ന സംസാരത്തിന് അവസരം വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി
open communication in schools

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള സാഹചര്യം വിദ്യാലയങ്ങളിലും വീടുകളിലുമുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി Read more