സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ബനിത സന്ധു. കരിയറിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോളാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ബനിത പറയുന്നു. തന്റെ മെലിഞ്ഞ ശരീരത്തെക്കുറിച്ചുള്ള ട്രോളുകൾ കാര്യമായി എടുത്തിട്ടില്ലെന്നും നടി വ്യക്തമാക്കി.
മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയുണ്ടെന്നും എങ്ങനെ നായകന്മാർക്ക് ഇവളുമായി പ്രണയം തോന്നുമെന്നും പലരും ചോദിച്ചു. തന്നെ വൃത്തികെട്ടവൾ എന്ന് പോലും വിളിച്ചിട്ടുണ്ട്. ഇത്രയും മെലിഞ്ഞിരിക്കുന്ന ഒരാളുടെ കൂടെ അഭിനയിക്കുന്ന നായകന്മാർ എങ്ങനെ ഇവരെ പ്രണയിക്കുമെന്നുള്ള നിരവധി ട്രോളുകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം ട്രോളുകളെ താൻ കാര്യമായി എടുത്തില്ലെന്ന് താരം പറയുന്നു.
വെയിൽസിലെ കാർലിയോണിലാണ് താൻ ജനിച്ചതും വളർന്നതും. ബോഡിഷെയിമിംഗിന് ഇരയായതോടെ ഇവിടുത്തെ ആളുകളുടെ സൗന്ദര്യ സങ്കൽപ്പം താൻ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസിലായി. ആ തിരിച്ചറിവിൽ താൻ അതിനെ അങ്ങനെയേ എടുത്തിട്ടുള്ളൂവെന്നും ബനിത പറയുന്നു. താൻ ഇപ്പോൾ ഒരുപാട് തടിവെക്കണം എന്ന് കരുതുന്ന ഒരാളല്ല.
2018-ൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന ചിത്രത്തിലൂടെയാണ് ബനിത സന്ധു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴിൽ ആദിത്യ വർമ്മയാണ് ബനിത അഭിനയിച്ച മറ്റൊരു സിനിമ. ദിൽജിത് ദോസഞ്ജിനൊപ്പം അഭിനയിച്ച ‘ഡിറ്റക്ടീവ് ഷെർദിൽ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആളുകളുടെ നെഗറ്റീവ് കമന്റുകളെ കാര്യമായി എടുക്കരുതെന്നും നടി കൂട്ടിച്ചേർത്തു.
സ്വാഭാവികമായിട്ടും വളരെ മെലിഞ്ഞ പ്രകൃതക്കാരിയാണ് താനെന്നും ബനിത പറയുന്നു. അതുകൊണ്ട് തന്നെ താൻ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല. ഓരോരുത്തരുടെയും സൗന്ദര്യ സങ്കൽപ്പങ്ങൾ വ്യത്യസ്തമായിരിക്കാം.
ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, സ്വന്തം ശരീരത്തെക്കുറിച്ച് ബോധ്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ബനിത പറയുന്നു.
Story Highlights: തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോൾ താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ബനിത സന്ധു.