ഇറാൻ തിരിച്ചടി ആരംഭിച്ചു, ഇസ്രായേൽ നഗരങ്ങളിൽ മിസൈൽ ആക്രമണം. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ തിരിച്ചടി.
ഇസ്രായേലിലെ പത്തിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല. ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതിന്റെ പത്താം ദിവസമാണ് അമേരിക്ക നേരിട്ടുള്ള ആക്രമണം നടത്തിയത്.
ഇതിനിടെ, തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ പുലർച്ചെ നടന്ന ആക്രമണം ഇറാൻ ആണവോർജ്ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ ആണവോർജ്ജ സമിതി പ്രസ്താവിച്ചു. ()
അമേരിക്കയുടെ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. സമാധാനം പിടിച്ചെടുക്കേണ്ടതാണെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. സമാധാനത്തിനായി യുഎസ് പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെതന്യാഹുവിന്റെ പ്രസ്താവനയിൽ ട്രംപിനെയും പരാമർശിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ ആയുധം നിഷേധിച്ചുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ()
“ശക്തിയിലൂടെ സമാധാനം” എന്ന് ട്രംപും താനും എപ്പോഴും പറയാറുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ആദ്യം ശക്തി കാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ശ്രമിക്കുന്നത്. ഇന്ന് രാത്രി പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. പ്രസിഡന്റ് ട്രംപിന് നന്ദി പറയുന്നുവെന്നും ഇസ്രായേലിലെ ജനങ്ങൾ അദ്ദേഹത്തിന് നന്ദിയുള്ളവരായിരിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അമേരിക്കയെയും ഇസ്രായേലിനെയും അവരുടെ അചഞ്ചലമായ സഖ്യത്തെയും തകർക്കാനാവാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നെതന്യാഹു പ്രാർത്ഥിച്ചു.
Story Highlights: US strikes prompt Iran to launch a major counterattack on Israel, hitting multiple cities with ballistic missiles.