നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി; കേദൽ ജെൻസൺ രാജയുടെ വിധി അറിയാൻ ആകാംഷയോടെ കേരളം

Nanthancode murder case

**തിരുവനന്തപുരം◾:** നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് കോടതി വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ഈ കേസിൽ ഏക പ്രതിയായ കേദൽ ജെൻസൺ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയേയും കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. പിതാവിനോടുള്ള വ്യക്തിപരമായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായി വാദിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേദലിന് മാനസിക പ്രശ്നങ്ങളില്ലെന്നും പ്രോസിക്യൂഷൻ വിചാരണ വേളയിൽ ശക്തമായി വാദിച്ചു. അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് വിചാരണയിൽ കേദൽ സ്വീകരിച്ചത്. ഈ കേസിൽ ഫോറൻസിക് തെളിവുകൾ പ്രോസിക്യൂഷൻ പ്രധാനമായി ഉയർത്തിക്കാട്ടി. 2017 ഏപ്രിൽ 9ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

2017 ഏപ്രിൽ അഞ്ചാം തീയതി ഉച്ചയ്ക്ക്, താൻ നിർമ്മിച്ച വീഡിയോ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞ് അമ്മ ജീൻ പത്മയെ മുകളിലെ നിലയിലുള്ള മുറിയിലേക്ക് കേദൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കമ്പ്യൂട്ടറിന് മുന്നിൽ കസേരയിലിരുത്തി, പിന്നിൽ നിന്ന് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അതേ ദിവസം വൈകുന്നേരത്തിന് മുൻപ് അച്ഛൻ രാജ തങ്കത്തെയും സഹോദരി കരോലിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്തി മൃതദേഹങ്ങൾ കിടപ്പുമുറിയിൽ ഒളിപ്പിച്ചു.

ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പൂർണ്ണമായി വിജയിച്ചില്ല. ഈ ശ്രമത്തിനിടയിൽ കേദലിന്റെ കയ്യിൽ പൊള്ളലേറ്റു. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു ജോസിനും, വീട്ടിൽ ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ കേദൽ അവരോടൊക്കെ നുണകൾ പറഞ്ഞ് ഒഴിഞ്ഞുമാറി.

  ചേർത്തല തിരോധാന കേസ്: പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും

എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാൻ കേദൽ വീണ്ടും ശ്രമിച്ചു. ഈ ശ്രമത്തിനിടെ തീ പടർന്ന് മുറിയിലേക്ക് വ്യാപിച്ചു, ഇതോടെ കൊലപാതക വിവരം പുറംലോകം അറിഞ്ഞു. ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിലാണ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പോലീസ് പിടികൂടുകയായിരുന്നു.

അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധു ലളിതയുടെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കേദൽ നാല് പേരെ കൊലപ്പെടുത്തിയത് എന്തിനാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ദുർമന്ത്രവാദ കഥകൾ കള്ളമാണെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഇതിനോടകം തന്നെ ഉറപ്പിച്ചു പറയുന്നു.

  ചേർത്തല കൊലപാതക പരമ്പര: ലേഡീസ് ബാഗും കൊന്തയും നിർണായകം; ഇന്ന് കൂടുതൽ തെളിവെടുപ്പ്

Story Highlights : Nanthancode mass murder case verdict today

Story Highlights: നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് തിരുവനന്തപുരം കോടതി വിധി പറയും.

Related Posts
ട്രെയിനിൽ യാത്രക്കാരിയെ തള്ളിയിട്ട് കവർച്ച; പ്രതി പിടിയിൽ
Train Robbery

തൃശൂർ സ്വദേശിനിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ Read more

മലപ്പുറത്ത് ഹോട്ടൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
hotel employee attack

മലപ്പുറം കൊളത്തൂരിൽ ഹോട്ടൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ Read more

ചേർത്തല തിരോധാന കേസ്: പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും
Cherthala missing case

ചേർത്തലയിലെ ദുരൂഹ തിരോധാനക്കേസിൽ അന്വേഷണം ശക്തമാക്കി. പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനായി Read more

ചേർത്തല കൊലപാതക പരമ്പര: ലേഡീസ് ബാഗും കൊന്തയും നിർണായകം; ഇന്ന് കൂടുതൽ തെളിവെടുപ്പ്
Cherthala murder case

ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലെ നടന്ന തെളിവെടുപ്പിൽ ലേഡീസ് ബാഗും കൊന്തയും കണ്ടെത്തി. Read more

പത്തനംതിട്ട പുല്ലാട് ഭാര്യയെ ഭർത്താവ് കുത്തേറ്റ് മരിച്ചു; ഭർത്താവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Wife Stabbing Case

പത്തനംതിട്ട പുല്ലാട്, ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാത്രി 10 മണിയോടെ അജി, ശ്യാമയുടെ Read more

  പത്തനംതിട്ട പുല്ലാട് ഭാര്യയെ ഭർത്താവ് കുത്തേറ്റ് മരിച്ചു; ഭർത്താവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
കോടനാട് കൊലപാതകം: പ്രതി അദ്വൈത് ഷിബു പിടിയിൽ
Kodanad murder case

എറണാകുളം കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരനായ അദ്വൈത് ഷിബുവാണ് Read more

അന്നമ്മയുടെ മരണം കൊലപാതകം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
Kodanad woman death

എറണാകുളം കോടനാട് സ്വദേശി അന്നമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം Read more

കൊല്ലം അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ്
Atulya suicide case

കൊല്ലത്ത് അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ഷാർജയിലെ Read more

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും; ജയിൽ ചാട്ടം ആസൂത്രിതമെന്ന് പോലീസ്
Govindachamy jailbreak case

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ Read more

ഗോവിന്ദച്ചാമിക്ക് തൂക്കുകയർ നൽകണം; സൗമ്യയുടെ അമ്മ സുമതിയുടെ ആവശ്യം
Soumya murder case

സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായ ഗോവിന്ദച്ചാമിക്ക് ഇനിയെങ്കിലും തൂക്കുകയർ നൽകണമെന്ന് സൗമ്യയുടെ അമ്മ സുമതി Read more