പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തെത്തി. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താൻ വിദേശകാര്യ മന്ത്രിക്കു ഉറപ്പുനൽകി. ഇരുവരും തമ്മിൽ ടെലിഫോണിലൂടെയാണ് സംഭാഷണം നടന്നത്. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയിൽ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകുമെന്നും ഓരോ ഇന്ത്യാക്കാരുടെയും ഉള്ളിൽ പ്രതിഷേധം അലയടിക്കുന്നെന്നും പറഞ്ഞു. അതിർത്തി കടന്നെന്ന് ആരോപിച്ച് പിടികൂടിയ ബി.എസ്.എഫ്. ജവാനെ വിട്ടയക്കാൻ പാകിസ്താൻ സേന ഇതുവരെ തയ്യാറായിട്ടില്ല. വിസ കാലാവധി ഇന്നവസാനിക്കാനിരിക്കെ 537 പാക് പൗരന്മാർ ഇന്ത്യ വിട്ടു.
ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ നിലപാട് തുടരുന്ന പാകിസ്താൻ 130 ആണവായുധങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിക്കുമെന്നും, വെള്ളം കുടി മുട്ടിച്ചാൽ യുദ്ധമെന്നും പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുഴക്കി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും അതിർത്തിയിൽ ഭീകരർ പ്രകോപനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ചൈനയുടെ പിന്തുണ പാകിസ്താന് ആശ്വാസമായി.
Story Highlights: China backs Pakistan after the Pahalgam terror attack, promising support for its sovereignty and security.