Kerala Politics

എൽഡിഎഫ് സർക്കാരിന്റേത് ജാള്യത മറയ്ക്കാനുള്ള ക്ഷേമപ്രഖ്യാപനങ്ങളെന്ന് വി.ഡി. സതീശൻ
എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ എന്തെങ്കിലും നൽകിയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026-ൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതികൾക്കെതിരെ വിമർശനവുമായി പി.കെ. ഫിറോസ്
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾക്കെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. മൂന്നാം ടേമിനായുള്ള മോഹത്തിന് ആർ.എസ്.എസുമായി ധാരണയുണ്ടാക്കിയത് പാളിയപ്പോഴാണ് പുതിയ തട്ടിപ്പുമായി മുഖ്യമന്ത്രി എത്തിയതെന്ന് ഫിറോസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം; ഇളവുകൾക്ക് പ്രത്യേക അനുമതി തേടണം
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം.തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടതില്ല. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി വാങ്ങണം. സഹകരണ ജീവനക്കാർക്ക് സ്ഥാനാർഥിയാകാൻ അവസരം ലഭിക്കുകയാണെങ്കിൽ അവർ ലീവ് എടുക്കേണ്ടി വരും.

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം; സ്ഥാനാർത്ഥി നിർണയം നവംബർ 5ന്കം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സി.പി.ഐ.എം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയം നവംബർ 5-നകം പൂർത്തിയാക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളും തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനുള്ള പ്രധാന മാനദണ്ഡം വിജയസാധ്യതയായിരിക്കണം.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ട്; രൂക്ഷ വിമർശനവുമായി ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഇത് നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീയിൽ നിന്ന് പിന്മാറിയാൽ ആത്മഹത്യപരമെന്ന് കെ. സുരേന്ദ്രൻ
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. അതേസമയം പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോർട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീവ്ര വോട്ടര് പട്ടിക: അഞ്ചിന് സര്വകക്ഷിയോഗം വിളിച്ച് സര്ക്കാര്
തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സര്ക്കാര് സര്വകക്ഷിയോഗം വിളിച്ചു. അടുത്ത മാസം അഞ്ചിനാണ് യോഗം. തിടുക്കപ്പെട്ട് എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യപ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
ഷാഫി പറമ്പിലിനെതിരായ പോലീസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് കെ.എം. അഭിജിത്ത് പ്രതികരിച്ചു. വാദിയെ പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്നും നീതി സർക്കാരിന് ഇഷ്ടമുള്ളവർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. മെസ്സിയുടെ പേരിൽ സർക്കാർ സ്പോൺസേർഡ് തട്ടിപ്പ് നടക്കുന്നുവെന്നും അഭിജിത്ത് വ്യക്തമാക്കി.

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അറിയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും ഒരുപോലെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതി: സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിച്ചു
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഐഎം വഴങ്ങി. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ ധാരണയായതിനെ തുടർന്ന്, മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാൻ തീരുമാനിച്ചു.

പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നത് ആത്മഹത്യാപരം; സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ സുരേന്ദ്രന്
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.എം വഴങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ഇത് സർക്കാരിന്റെ വിശ്വാസ്യത പൂർണമായി നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ ചെയ്യുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പിഎം ശ്രീ ധാരണാപത്രം; തീരുമാനം അംഗീകരിച്ച് സിപിഐ
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം സി.പി.ഐ അംഗീകരിച്ചു. കേന്ദ്രത്തിന് കത്ത് നൽകാനുള്ള തീരുമാനത്തിൽ സി.പി.ഐ നേതാക്കൾ തൃപ്തരാണ്. കത്ത് ലഭിച്ചതിന് ശേഷം മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ പങ്കെടുത്തേക്കും.