Alappuzha

ബിന്ദു പദ്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ പദ്ധതി.

ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ട്രെയിനിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തതിൽ നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ചത് ആലുവയ്ക്കും ആലപ്പുഴയ്ക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ കൊമ്മാടിയിൽ മകന്റെ കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ പോലീസ് പിടികൂടി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം നടത്തിയ ശേഷം ഇവരുടെ മകനായ ബാബു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു.

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ
ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിലായി. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് 1.286 KG കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ചേർത്തലയിൽ ‘പ്രയുക്തി 2025’ മെഗാ തൊഴിൽ മേള; പങ്കെടുക്കാവുന്ന യോഗ്യതകൾ ഇവ
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്, നാഷണല് കരിയര് സര്വ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് 'പ്രയുക്തി 2025' മെഗാ തൊഴില് മേള ഓഗസ്റ്റ് 16-ന് ചേര്ത്തല എസ്.എന് കോളേജില് നടക്കും. 50-ൽ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം നടത്തും. താല്പര്യമുള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്ത്തല എസ് എന് കോളേജില് എത്തണം.

ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
ആലപ്പുഴയിൽ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചെന്ന് പരാതി. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണസംഘം സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നും ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിലായി. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചേർത്തലയിൽ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനോ? സഹോദരന്റെ മൊഴി നിർണ്ണായകം
ചേർത്തല പള്ളിപ്പുറത്ത് മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ സെബാസ്റ്റ്യനാണ് പ്രതിയെന്ന് സംശയം. ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീണിന്റെ മൊഴി നിർണ്ണായകമായി. 2006-ൽ സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രവീൺ ആരോപിച്ചു.

ചേർത്തല ദുരൂഹ മരണക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിർണായക പരിശോധന; കൂടുതൽ സിം കാർഡുകൾ കണ്ടെത്തി
ആലപ്പുഴ ചേർത്തലയിലെ ദുരൂഹ മരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിർണായക പരിശോധന നടക്കുകയാണ്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങളിൽ നിന്ന് പല്ലുകൾ ലഭിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ കുളം വറ്റിച്ചും, ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്നും പരിശോധന നടത്തും.

ചേർത്തല തിരോധാന കേസ്: ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതെന്ന് സെബാസ്റ്റ്യൻ
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസിൽ വഴിത്തിരിവ്. ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതാണെന്ന് പ്രതി സെബാസ്റ്റ്യൻ സമ്മതിച്ചു. കേസിൽ നിർണായക വിവരങ്ങൾ നൽകിയിരുന്ന സെബാസ്റ്റ്യന്റെ സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതി സെബാസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തും.