Latest Malayalam News | Nivadaily

പി.എം. കുസും പദ്ധതിയിൽ ക്രമക്കേടുകളെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി
പി.എം. കുസും പദ്ധതിയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉത്തരവിട്ടു. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കാസർകോട് രാജപുരത്ത് നാടൻ തോക്ക് നിർമ്മാണത്തിനിടെ ഒരാൾ പിടിയിൽ
കാസർകോട് രാജപുരത്ത് നാടൻ തോക്ക് നിർമ്മാണത്തിനിടെ ഒരാൾ അറസ്റ്റിലായി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. ആലക്കോട് കാർത്തികപുരത്തെ അജിത്ത് കുമാറിനെയാണ് രാജപുരം കോട്ടക്കുന്നിലെ ജെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കൽ കോളജ്: പുതിയ സർജിക്കൽ ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും നേതൃത്വത്തിൽ വിലയിരുത്തി. ഓപ്പറേഷൻ തീയറ്ററുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.എം.എസ്.സി.എൽ.-ന് മന്ത്രി നിർദ്ദേശം നൽകി. സൗകര്യങ്ങൾക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.

കണ്ണൂർ സർവകലാശാല ബി.എഡ്. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നീട്ടി; അവസാന തീയതി ജൂലൈ 19
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബി.എഡ്. കോഴ്സുകളിലേക്കുള്ള 2025-26 വർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നീട്ടി. 2025 ജൂലൈ 19 വരെ അപേക്ഷിക്കാം. മാനേജ്മെൻ്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷയുടെ പ്രിൻ്റൗട്ടും രേഖകളും സഹിതം കോളേജുകളിൽ സമർപ്പിക്കണം.

സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി; രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകും
ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു. ഇൻസ്പേസ് ആണ് ഇതിനായുള്ള അനുമതി നൽകിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് ലൈസൻസ്. ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങാനാകും.

വേദങ്ങൾക്കും ജൈവ കൃഷിക്കും ജീവിതം സമർപ്പിക്കാൻ അമിത് ഷാ
രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച ‘സഹകാർ സംവാദ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിമെയിലിലെ ജങ്ക് മെയിലുകൾ ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ
ഓരോ ദിവസവും നമ്മുടെ ജിമെയിലിൽ നിറയെ മെയിലുകൾ വന്ന് നിറയാറുണ്ട്. മിക്ക മെയിലുകളും ജങ്ക് മെയിലുകളും പ്രൊമോഷണൽ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും ആയിരിക്കും. ഈ ശല്യം ഒഴിവാക്കാൻ ഗൂഗിൾ പുതിയ അപ്ഡേറ്റുമായി എത്തുന്നു.

സംസ്ഥാനത്ത് 498 പേർ നിരീക്ഷണത്തിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആകെ 498 പേരാണ് നിപ സമ്പര്ക്കപ്പട്ടികയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ സെപ്റ്റംബർ മാസം വരെ ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ പണിമുടക്ക് ജനദ്രോഹമെന്ന് രാജീവ് ചന്ദ്രശേഖർ
സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

നമീബിയയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 140 കോടി ഇന്ത്യക്കാരുടെയും പേരിൽ ഈ ബഹുമതി സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഊർജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ, ധാതുക്കൾ തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കാനും ധാരണയായിട്ടുണ്ട്.

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീലുമായി സംസ്ഥാന സർക്കാർ
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് അപേക്ഷയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.എസ്.ഇ സിലബസ് വിദ്യാർത്ഥികൾക്ക് റാങ്ക് നിർണയ രീതി ദോഷകരമാണെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഈ വിധി.