Latest Malayalam News | Nivadaily

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ; ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിലേക്ക്?
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തും.

ഉന്നതവിദ്യാഭ്യാസ മേഖല തകരുന്നു; സർക്കാരിനെതിരെ വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്നും രാജ്ഭവനും സർക്കാരും തമ്മിലുള്ള തർക്കം സർവകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യരംഗത്ത് നടക്കുന്ന സമരത്തിൻ്റെ ശ്രദ്ധ തിരിക്കാനായി എസ്എഫ്ഐക്കാരെക്കൊണ്ട് സിപിഐഎം നേതൃത്വം ചുടുചോറ് വാരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ് യുവതി; മൂന്ന് പേർ അറസ്റ്റിൽ
അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 22 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് കുഞ്ഞിനെ വിറ്റത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ആരോഗ്യമന്ത്രി രാജി വെച്ച് വാർത്ത വായിക്കാൻ പോകണം; കെ.മുരളീധരൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യമന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സി.വി.യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർ നഗറിലെ ക്വാർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

ആദ്യമായി കാണുന്നത് അനൂപ് മേനോനെ; സിനിമാ ജീവിതത്തിലെ മനോഹര നിമിഷങ്ങളെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ സിനിമാ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സിനിമയിൽ അനൂപ് മേനോനെ കണ്ടുമുട്ടിയ അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. അനൂപ് മേനോനോടുള്ള ഭയഭക്തിയും ബഹുമാനവും ധ്യാൻ തുറന്നുപറയുന്നു.

75 വയസ്സായാൽ ഒഴിയണമെന്ന ഭാഗവത് പ്രസ്താവന; മോദിയെ പരിഹസിച്ച് കോൺഗ്രസ്
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് 75 വയസ്സ് കഴിഞ്ഞാൽ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള പരാമർശം നടത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ഈ വർഷം 75 വയസ്സ് തികയുമെന്ന ഓർമ്മപ്പെടുത്തൽ എന്തൊരു തിരിച്ചറിവാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. മോഹൻ ഭാഗവതിനും 75 വയസാകുമെന്ന കാര്യം പ്രധാനമന്ത്രിക്ക് തിരിച്ച് പറയാൻ സാധിക്കുമെന്നും രമേശ് കൂട്ടിച്ചേർത്തു.

വഡോദര പാലം ദുരന്തം: ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി; നാല് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് നാല് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ മറ്റ് പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരുക്കേറ്റു. പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് വന്ന യാത്രക്കാരുടെ തലയിലേക്കാണ് ഇരുമ്പ് തൂൺ പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിസി ഗവർണറെ സമീപിച്ചു; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി ഗവർണറെ സമീപിച്ചു. സസ്പെൻഷൻ മറികടന്ന് രജിസ്ട്രാർ എത്തിയതിനെ തുടർന്നാണ് നടപടി. ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പാർട്ടി വിടൂ; തരൂരിന് കെ. മുരളീധരന്റെ മുന്നറിയിപ്പ്
ശശി തരൂർ എം.പി.ക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാൻ കെ. മുരളീധരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി മറ്റെല്ലാവരെയും സ്തുതിക്കുന്ന തരൂരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ ഇനി കോൺഗ്രസ് ചർച്ചകൾക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഹേമചന്ദ്രൻ വധക്കേസ്: നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് തെളിവെടുപ്പ്
ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് കേസ്. നൗഷാദിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് സംശയത്തിനിടയാക്കിയത്.