Wildlife

പത്തനംതിട്ടയിൽ ആൾതാമസമില്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തി
പത്തനംതിട്ട കൊടുമണ്ണിൽ ആൾതാമസമില്ലാത്ത ഷെഡ്ഡിൽ നിന്ന് രണ്ട് പെരുമ്പാമ്പുകളെയും പത്ത് കുഞ്ഞുങ്ങളെയും കണ്ടെത്തി. നാട്ടുകാരുടെ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പുകളെ പിടികൂടി. തകർന്ന ഷെഡിനടിയിലെ താഴ്ന്ന താപനിലയാണ് പെരുമ്പാമ്പുകളെ ആകർഷിച്ചതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രഹസനമാകരുത്: എ.കെ. ശശീന്ദ്രൻ
കേന്ദ്ര വനം മന്ത്രിയുടെ കേരള സന്ദർശനം പ്രായോഗികമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുള്ളതാകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പാർലമെന്റിൽ കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ ജീവികളെ ഷെഡ്യൂൾ ഒന്നിൽ നിന്ന് നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വന്യജീവികളെ വെടിവെക്കാൻ ചക്കിട്ടപ്പാറ പഞ്ചായത്ത്
മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്. സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് സർക്കാരിലേക്ക് അയക്കും.

വന്യജീവികളെ വെടിവെക്കാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനംവകുപ്പ്
മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കുമെന്നും മുന്നറിയിപ്പ്. പഞ്ചായത്തിലെ പത്ത് വാർഡുകളും വനത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വന്യജീവി ആക്രമണങ്ങൾ വർധിച്ചിരിക്കുന്നതായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

വന്യജീവികളെ വെടിവെക്കരുത്; കേന്ദ്ര വന്യജീവി ബോർഡ് കേരളത്തിന്റെ ആവശ്യം തള്ളി
ജനവാസ മേഖലകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വന്യജീവികളെ വെടിവെക്കുന്നതിനെതിരെ കേന്ദ്ര വന്യജീവി ബോർഡ്. പന്നി ഉൾപ്പെടെയുള്ള ജീവികളെ വെടിവെക്കാൻ സ്ഥിരമായി അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം ബോർഡ് നിരാകരിച്ചു. വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കണമെന്നാണ് ബോർഡിന്റെ നിർദേശം.

ജാംനഗറിലെ വന്താര വന്യജീവി പുനരധിവാസ കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തു
ജാംനഗറിലെ വന്താര വന്യജീവി പുനരധിവാസ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ കേന്ദ്രത്തിൽ 2000 ഇനങ്ങളിലായി 1,50,000 മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നു. ഏഷ്യാറ്റിക് സിംഹക്കുട്ടികളുമായി കളിക്കാനും മറ്റ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും പ്രധാനമന്ത്രി സമയം ചെലവിട്ടു.

വന്യജീവി ആക്രമണം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പത്തനംതിട്ട രൂപത
വന്യജീവി ആക്രമണങ്ങളിൽ സർക്കാർ പരാജയപ്പെട്ടെന്ന് പത്തനംതിട്ട രൂപത. എയ്ഡഡ് മേഖലയോടും കർഷകരോടും സർക്കാരിന് അവഗണനയാണെന്ന് ആരോപണം. ലഹരി ഉപയോഗം പുതുതലമുറയെ നശിപ്പിക്കുന്നുവെന്നും രൂപത മുന്നറിയിപ്പ് നൽകി.

വന്യമൃഗ ആക്രമണം തടയാൻ എഐ സാങ്കേതികവിദ്യയുമായി വനം വകുപ്പ്
വന്യമൃഗ ആക്രമണങ്ങൾ ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ചെതലത്ത് റെയിഞ്ചിൽ പദ്ധതി വിജയകരമായി പരീക്ഷിച്ചു. സംസ്ഥാനത്തെ മുഴുവൻ വനമേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കും.

അതിരപ്പള്ളിയിലെ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയായി
അതിരപ്പള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കി. ഒന്നര മാസത്തെ തുടർചികിത്സ വേണ്ടിവരുമെന്ന് ഡോ. അരുൺ സക്കറിയ അറിയിച്ചു. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം 12 ആനകൾ ചരിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണം: സർക്കാരിനെതിരെ സിറോ മലബാർ സഭ
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭാ നേതൃത്വം രൂക്ഷവിമർശനവുമായി രംഗത്ത്. വനംമന്ത്രി രാജിവയ്ക്കണമെന്ന് സഭ ആവശ്യപ്പെട്ടു. രാജി ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി തിരിച്ചടിച്ചു.

വന്യജീവി ആക്രമണം: ശാശ്വത പരിഹാരമില്ലെന്ന് മന്ത്രി ശശീന്ദ്രൻ
വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരമില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടിലൂടെ പോകാൻ അനുമതി നൽകുമ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കരുതെന്ന് എങ്ങനെ പറയാനാകുമെന്നും മന്ത്രിയുടെ ചോദ്യം. സർവകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി.

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം, സന്നദ്ധ പ്രതികരണ സേന എന്നിവ രൂപീകരിക്കും. എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാനും നിർദ്ദേശം.