Uttarpradesh

ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് 3 മരണം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഉത്തർപ്രദേശിലെ മിർസാപൂരിൽ ട്രെയിൻ ഇടിച്ച് മൂന്ന് മരണം. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി.

അമ്മയും കാമുകനും ചേർന്ന് മകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ കാൺപൂരിൽ അമ്മയും കാമുകനും ചേർന്ന് 23 വയസ്സുള്ള മകനെ കൊലപ്പെടുത്തി. അമ്മയുടെയും കാമുകന്റെയും ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണം. ഒക്ടോബർ 26-ന് കാൺപൂർ-ഇറ്റാവ ഹൈവേയിൽ വെച്ചായിരുന്നു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മുസ്തഫാബാദിന് കബീർധാം എന്ന് പേര് നൽകും; യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ മുസ്തഫാബാദിന്റെ പേര് കബീർധാം എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ലഖിംപൂർ ഖേരിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഫൈസാബാദ് ഇപ്പോൾ അയോധ്യയായി മാറിയെന്നും അലഹബാദ് പ്രയാഗ് രാജ് ആയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ച് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വൺ വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അക്രമികൾ തടഞ്ഞുനിർത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം നടക്കുന്നു.

ഉത്തർപ്രദേശിൽ പള്ളി ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ പള്ളി ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ കുടുംബത്തിനാണ് ഈ ദുരന്തം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ 50 കാരനായ സർമാനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പണം എടുത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

സുഹൃത്തിനെ വെടിവെച്ച് കൊന്ന് വീഡിയോ പ്രചരിപ്പിച്ച് അക്രമി; ഞെട്ടലോടെ ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ മീററ്റിൽ സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി അതിന്റെ വീഡിയോ പ്രചരിപ്പിച്ച സംഭവം ഞെട്ടലുളവാക്കുന്നു. ആദിൽ എന്ന വ്യക്തിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെറും 11 സെക്കൻഡിനുള്ളിൽ നെഞ്ചിൽ മൂന്ന് തവണ വെടിയേറ്റാണ് ആദിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കൂടുതൽ ഭീതി ഉളവാക്കുന്നു.

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്: സംഭലിൽ അനധികൃത മസ്ജിദ് പൊളിച്ചു നീക്കി
ഉത്തർപ്രദേശിലെ സംഭലിൽ അനധികൃതമായി നിർമ്മിച്ച ഒരു മസ്ജിദിന്റെ ഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. 10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് അധികൃതരുടെ നടപടി. അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചു നീക്കിയത്.

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ കൊലപ്പെടുത്തി. പണം നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മകൻ അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിതാവ് കൃത്യം നടത്തിയത്. സംഭവത്തിൽ പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; കാരണം വിവാഹമോചന കേസും കുടുംബ വഴക്കും
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കും വിവാഹമോചനക്കേസും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; നാല് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗണേശോത്സവത്തിന് ക്ഷണിച്ചുവരുത്തി ഋഷികേശ് എന്ന യുവാവിനെ എട്ട് പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു, മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.