Unnikrishnan Potti

ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശയാത്രകള് അന്വേഷണത്തില്
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ. 2019-നും 2025-നും ഇടയിൽ നടത്തിയ യാത്രകളാണ് നിലവിൽ എസ്.ഐ.ടി അന്വേഷിക്കുന്നത്. ഹൈക്കോടതിയുടെ പരാമർശത്തെത്തുടർന്ന്, ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്

ശബരിമല സ്വർണ മോഷണക്കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു
ശബരിമല സ്വർണ മോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതികളില്ലെന്ന് പ്രതി അറിയിച്ചു. നവംബർ മൂന്നിന് വീഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും.

ശബരിമല സ്വര്ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂട്ടാളി കല്പേഷിനെ കണ്ടെത്തി
ശബരിമല സ്വര്ണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂട്ടാളിയായ കല്പേഷിനെ ട്വന്റിഫോര് കണ്ടെത്തി. ചെന്നൈയിലെ ഒരു ജ്വല്ലറിയില് ജോലി ചെയ്യുകയാണ് ഇയാള്. ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് സ്വര്ണ്ണം എത്തിച്ചത് താനാണെന്ന് കല്പേഷ് സമ്മതിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് നിർണ്ണായക രേഖകൾ കണ്ടെടുത്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രധാന രേഖകൾ കണ്ടെടുത്തു. പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകളും, അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും, ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് പോറ്റി ഇതുവരെ പറഞ്ഞിട്ടില്ല.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ ബിജെപി നേതാവിനെതിരെ കേസ്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ ബിജെപി നേതാവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. ആയിരൂർ മണ്ഡലം പ്രസിഡണ്ടായ സിനു എസ്. പണിക്കർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ ഏറുണ്ടായത്.

ശബരിമല സ്വർണ്ണ കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ റിമാൻഡ് റിപ്പോർട്ട്
ശബരിമല സ്വർണ്ണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ട് 24-ന് പുറത്തിറങ്ങും. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുത്തെന്നും സ്വത്ത് സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ഈ പ്രവർത്തി വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്ന് SIT കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

ശബരിമല സ്വർണ്ണ കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ് പ്രതിഷേധം; ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ ഏറുണ്ടായി. കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോൾ ബിജെപി പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഒക്ടോബർ 30 വരെ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.

ശബരിമല സ്വർണ്ണ കവർച്ച: തന്നെ കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, തന്നെ കുടുക്കിയതാണെന്ന് പ്രതികരിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ നിയമത്തിനു മുന്നിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30 വരെയാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്.

ശബരിമല സ്വർണ്ണ കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അറസ്റ്റ് മെമ്മോ; കസ്റ്റഡിയിൽ വിട്ടു
ശബരിമലയിൽ രണ്ട് കിലോ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അറസ്റ്റ് മെമ്മോ പുറത്തിറങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടം വരുത്തിയെന്നും മെമ്മോയിൽ പറയുന്നു. റാന്നി കോടതി പ്രതിയെ ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ വിട്ടു.

നോട്ടീസ് നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തു; വിമർശനവുമായി അഭിഭാഷകൻ
ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ നോട്ടീസ് നൽകാതെ കസ്റ്റഡിയിലെടുത്തതിൽ അഭിഭാഷകൻ്റെ വിമർശനം. പോറ്റിയെ കസ്റ്റഡിയിൽ വെച്ച് ഏതെങ്കിലും രേഖയിൽ ഒപ്പിടുവിക്കുമോ എന്ന് ഭയമുണ്ട്. എന്തിനാണ് കൊണ്ടുപോയതെന്നോ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്നോ ആർക്കും അറിയില്ലെന്നും അഭിഭാഷകൻ പറയുന്നു.

ശബരിമല സ്വർണ്ണ കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണ്ണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിയിലെടുത്തു. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സ്വർണ്ണപ്പാളി ഹൈദരാബാദിലാണ് സൂക്ഷിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കും.

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ചെന്നൈയിൽ തുടരുന്നു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക സംഘം ചെന്നൈയിൽ അന്വേഷണം തുടരുന്നു. ഹൈദരാബാദിൽ സ്വർണം ഉരുക്കിയെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.