കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ വാട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി കുടുംബം രംഗത്ത്. സ്ത്രീധനം കുറഞ്ഞതിനെ തുടർന്ന് നിരന്തരം പീഡനത്തിനിരയാക്കിയെന്നും യുവതി ആരോപിച്ചു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.