Thrissur Pooram

തൃശൂർ പൂരം വിവാദം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി വി.ഡി. സതീശൻ
തൃശൂർ പൂരം വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയതിന് പിന്നാലെയാണ് സതീശൻ വിമർശനവുമായി എത്തിയത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നും എഡിജിപിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി സർക്കാർ, പുതിയ അന്വേഷണത്തിന് ശുപാർശ
തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് സർക്കാർ തള്ളി. പുതിയ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന നിർദേശമുണ്ട്.

തൃശ്ശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി
തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി ഉയർന്നു. ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകി. സുരേഷ് ഗോപി തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

തൃശൂർ പൂരക്കലക്കൽ: മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിഡി സതീശൻ
തൃശൂർ പൂരക്കലക്കലിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. എഡിജിപി എംആർ അജിത് കുമാറാണ് പൂരം കലക്കാൻ പദ്ധതിയിട്ടതെന്നും, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി. അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും, നിലവിലെ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എഡിജിപി – ആര്എസ്എസ് കൂടിക്കാഴ്ച: നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്
എഡിജിപി ആര്എസ്എസ് നേതാക്കളെ കണ്ടതില് നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല് ആരോപിച്ചു. തൃശ്ശൂര് പൂരം അന്വേഷണ രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്കാത്തത് കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി
തൃശ്ശൂർ പൂരം കലക്കലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സാധ്യത. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ.

തൃശൂർ പൂരം തകർക്കാൻ ഗൂഢാലോചന; എഡിജിപി റിപ്പോർട്ട് സ്വാഗതം ചെയ്ത് പാറമേക്കാവ്
തൃശൂർ പൂരത്തെ തകർക്കാൻ എൻജിഒകൾ ശ്രമിച്ചെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. വനംവകുപ്പിനെതിരായ എഡിജിപിയുടെ റിപ്പോർട്ട് സ്വാഗതം ചെയ്തു. വനംവകുപ്പിന്റെ ചില ഉത്തരവുകൾ പൂരം സംഘാടകർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ പൂരം അട്ടിമറി: എഡിജിപിയുടെ റിപ്പോർട്ടിൽ ഗൂഢാലോചനയുടെ തെളിവുകൾ
തൃശൂർ പൂരം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടന്നതായി എഡിജിപി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ. വനം വകുപ്പിനെതിരെയും വിമർശനം ഉന്നയിച്ചു.

എഡിജിപി എംആര് അജിത് കുമാറിനെതിരെ വീണ്ടും വിമര്ശനവുമായി സി.പി.ഐ മുഖപത്രം
സി.പി.ഐ മുഖപത്രമായ ജനയുഗം എഡിജിപി എംആര് അജിത് കുമാറിനെതിരെ വീണ്ടും വിമര്ശനം ഉന്നയിച്ചു. തൃശൂര് പൂരം അന്വേഷണ റിപ്പോര്ട്ട് വൈകിയതിലും സംഭവസ്ഥലത്ത് ഇടപെടാതിരുന്നതിലും ദുരൂഹത ആരോപിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതവും മുഖ്യമന്ത്രിയെ വിമര്ശിച്ച് രംഗത്തെത്തി.

തൃശൂര് പൂരം റിപ്പോര്ട്ട്: എഡിജിപിയുടെ റിപ്പോര്ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും
തൃശൂര് പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര് അജിത് കുമാര് സമര്പ്പിച്ച റിപ്പോര്ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്ട്ടില് പാറമേക്കാവ് ദേവസ്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള് ഉള്പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല് അന്വേഷണ റിപ്പോര്ട്ടിനെ പൂര്ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.

തൃശൂര് പൂരം വിവാദം: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്ട്ട്
തൃശൂര് പൂരം വിവാദത്തിന് പിന്നില് തിരുവമ്പാടി ദേവസ്വമാണെന്ന് എഡിജിപി എം ആര് അജിത്കുമാറിന്റെ റിപ്പോര്ട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര് പൂരം അലങ്കോലപ്പെടുത്താന് ശ്രമിച്ചതായി കണ്ടെത്തല്. എന്നാല് റിപ്പോര്ട്ടിനെ തള്ളി തിരുവമ്പാടി ദേവസ്വം അധികൃതര് പ്രതികരിച്ചു.

തൃശൂർ പൂരം റിപ്പോർട്ട്: എഡിജിപി എം ആർ അജിത്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ സിപിഐ മുഖപത്രം കടുത്ത വിമർശനത്തിന് വിധേയമാക്കി. 'കലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം' എന്ന് മുഖപത്രം പരിഹസിച്ചു. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണിതെന്നും മുഖപത്രം ആരോപിച്ചു.