Rahul Mangkootathil

രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ ചാറ്റുകളും ശബ്ദരേഖയും പുറത്ത്; വിവാദം കനക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ശബ്ദരേഖയുമാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റിൽ, പെൺകുട്ടിയെ ഗർഭിണിയാക്കാൻ രാഹുൽ ആവശ്യപ്പെടുന്നതായും ശബ്ദരേഖയിൽ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതായും കാണാം.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി
ട്രാൻസ്ജെൻഡർ യുവതി രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. രാഹുൽ ബലാത്സംഗം ചെയ്യാൻ ക്ഷണിച്ചെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാൻ ആവശ്യപ്പെട്ടെന്നും അവർ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരാൻ യോഗ്യനല്ലെന്നും യുവതി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: അനൂപ് ആന്റണി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. തെളിവുകൾ പുറത്തുവന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.