Political News

ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയാകും. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ ലോക്സഭയിൽ തള്ളിയിരുന്നു. സുരക്ഷാ വീഴ്ചയാണ് പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ജഗദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു ചേർത്തു
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്ന് കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു ചേർത്തു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ലാത്തതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പാർലമെൻറ് ഹൗസ് കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ ഇരുസഭകളിലെയും എംപിമാർ പങ്കെടുത്തു.

ഇന്ന് ഇന്ത്യാ മുന്നണി യോഗം; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും
ഇന്ത്യാ മുന്നണി യോഗം ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ചേരും. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. പാർലമെൻറ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് വെട്ട്
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര് ജനറല് സെക്രട്ടറിമാരാകും. ഷോണ് ജോര്ജ്, ആര് ശ്രീലേഖ തുടങ്ങിയവര് വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന് പക്ഷത്തെ വെട്ടിയൊതുക്കിയാണ് പുതിയ പട്ടിക.

വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം; കേരള സർവകലാശാലയിൽ രാഷ്ട്രീയപ്പോര്, ഗവർണറുടെ തീരുമാനം നിർണ്ണായകം
കേരള സർവകലാശാലയിൽ വി.സിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് സംരക്ഷണം നൽകുന്നതിനെതിരെ ഗവർണർ എന്ത് നിലപാട് എടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന സാഹചര്യമാണുള്ളത്.

ട്രംപിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഇലോൺ മസ്ക്
ഡൊണാൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'അമേരിക്ക പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ഈ പാർട്ടിയുടെ ലക്ഷ്യം പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുക എന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പുതിയ പാർട്ടി അനിവാര്യമാണെന്ന് മസ്ക് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം. മതസാമുദായിക സംഘടനകളോടുള്ള കോൺഗ്രസിന്റെ സമീപനം അപകടകരമെന്ന് യൂത്ത് കോൺഗ്രസ് വിലയിരുത്തി. നെഹ്റുവിന്റെ ആശയങ്ങളിൽ ചില നേതാക്കൾ വെള്ളം ചേർക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള ഈ പരിശോധന രാഷ്ട്രീയ രംഗത്ത് ചർച്ചയായിരിക്കുകയാണ്.

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; വെളിപ്പെടുത്തലുമായി ഹിന്ദു മഹാസഭ
അഖിലഭാരത ഹിന്ദു മഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ. വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്ന അവകാശവാദവുമായി സംഘടന. കൂടിക്കാഴ്ചയ്ക്ക് ശേഷം എടുത്ത ചിത്രം പുറത്ത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും അഖിലഭാരത ഹിന്ദു മഹാസഭ 20 മണ്ഡലങ്ങളിൽ എൽഡിഎഫിന് പിന്തുണ നൽകിയിരുന്നു.

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച വിവാദം സർക്കാർ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ഗവർണർക്കെതിരെ സി.പി.ഐ രാഷ്ട്രപതിക്ക് പരാതി നൽകിയത് വിവാദത്തിന് ആക്കം കൂട്ടി.

അനന്തുവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല; പ്രതിഷേധം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് എം സ്വരാജ്
നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് എം. സ്വരാജ്. ആശുപത്രിയിലേക്കുള്ള വഴി തടഞ്ഞതിനെ അദ്ദേഹം വിമർശിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരണത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു; കോൺഗ്രസിനെതിരെ എ വിജയരാഘവൻ
കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി മരണത്തെ ഉപയോഗിച്ചെന്ന് എ വിജയരാഘവൻ. ഇന്നലെ കോൺഗ്രസ് പ്രതിഷേധം നടത്തിയത് സംഘർഷമുണ്ടാക്കാനാണ്. വന്യജീവി പ്രശ്നത്തിന് കാരണം കോൺഗ്രസ് ഉണ്ടാക്കിയ നിയമമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.