Mullaperiyar Dam

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ 75 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാർ നദിയുടെ ഇരുകരകളിലുമുള്ള താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കിയിൽ കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു. 2018 ന് ശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുകിയെത്തുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കുമെന്ന ഭീഷണിക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി ഇതിനായി നിയോഗിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് തുറക്കാൻ സാധ്യത. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് തമിഴ്നാടിന്റെ തീരുമാനം. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിൽ; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി. 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ പരിശോധന
മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ ഉപസമിതി പരിശോധന നടത്തി. കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അണക്കെട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സമിതി വിലയിരുത്തി.

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അണക്കെട്ടിന്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേരളം പുതിയ ഡാം എന്ന ആശയത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താവൂ എന്ന് കോടതി നിർദ്ദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ ജലനിരപ്പ് 152 അടി വരെ ഉയർത്താമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ ജലനിരപ്പ് 152 അടി വരെ ഉയർത്താൻ സാധിക്കുമെന്നും തമിഴ്നാട് അറിയിച്ചു. മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ സുരക്ഷാ ബോട്ട്: പണം അടച്ചില്ല, രണ്ട് മാസമായി ഉപയോഗശൂന്യം
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലികൾക്കായി കേരള പോലീസിന് ലഭിച്ച പുതിയ സ്പീഡ് ബോട്ട് രണ്ട് മാസമായി ഉപയോഗശൂന്യമാണ്. ബോട്ടിന്റെ വിലയായ 39.5 ലക്ഷം രൂപ പോലീസ് ഇതുവരെ അടച്ചിട്ടില്ല. ഇതേത്തുടർന്ന് ബോട്ടിന്റെ സർവീസിങ് നടത്താൻ കമ്പനി വിസമ്മതിച്ചു.

മുല്ലപ്പെരിയാർ വിവാദം: തമിഴ്നാട് മന്ത്രിക്ക് ശക്തമായ മറുപടിയുമായി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനയ്ക്ക് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. കേരളത്തിന്റെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് മന്ത്രി; കേരളത്തിൽ ആശങ്ക
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് മന്ത്രി ഐ പെരിയസാമി പ്രഖ്യാപിച്ചു. കേരളം അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കർശന ഉപാധികളോടെയാണ് കേരളം അനുമതി നൽകിയിരിക്കുന്നത്.