ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്നു. കർണാടക, കേരള അതിർത്തി പ്രദേശങ്ങളിലായി 64 ലക്ഷം പേരെ അംഗങ്ങളാക്കിയാണ് തട്ടിപ്പ്. ഉയർന്ന പലിശ നിരക്കിലൂടെയും വ്യാജ ഇൻഷുറൻസ് പദ്ധതികളിലൂടെയും പണം തട്ടിയെടുക്കുന്നതായാണ് ആരോപണം.