Masappadi

Masappadi controversy

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴൽനാടൻ

നിവ ലേഖകൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി സ്വീകരിച്ചെന്നും കുഴൽനാടൻ ആരോപിച്ചു. സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണാ വിജയന് ലഭിച്ച പണം കള്ളപ്പണം വെളുപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ

നിവ ലേഖകൻ

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി സതീശൻ. നിയമപരമായി കേസിനെ നേരിടട്ടെയെന്നും രാഷ്ട്രീയ പ്രേരിതമല്ല ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാ സമരത്തെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Masappadi Case

മാസപ്പടി വിവാദം: മുഖ്യമന്ത്രി പ്രതികരിച്ചു

നിവ ലേഖകൻ

മാസപ്പടി ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി മോഹിച്ച് കാത്തിരിക്കുന്നവർക്ക് നിരാശയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Masappadi Case

മാസപ്പടി കേസ്: വീണ വിജയൻ 11-ാം പ്രതി; എസ്എഫ്ഐഒ കുറ്റപത്രത്തിൽ 13 പേർ

നിവ ലേഖകൻ

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. സിഎംആർഎൽ എംഡി ശശിധരൻ ഒന്നാം പ്രതിയും വീണാ വിജയൻ പതിനൊന്നാം പ്രതിയുമാണ്. കേസിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നു.

Masappadi Case

മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ

നിവ ലേഖകൻ

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം എ ബേബി പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ കെ ബാലൻ പറഞ്ഞു.

Masappadi Case

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി

നിവ ലേഖകൻ

മാത്യു കുഴൽനാടൻ ഹാജരാക്കിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു ആരോപണം.