കുറുപ്പുംപടിയിലെ ഒരു ഹോട്ടലിൽ അതിക്രമം നടത്തിയതിന് പൾസർ സുനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം വൈകിയതിനെ തുടർന്നാണ് സുനി ഹോട്ടലിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചില്ലുഗ്ലാസുകൾ തകർക്കുകയും ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയിരുന്ന സുനി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടു.