ksrtc

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 14 കാരി മരിച്ചു; ഡ്രൈവർ സസ്പെൻഡിൽ
നേര്യമംഗലം മണിയൻപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 14 കാരിയായ പെൺകുട്ടി മരിച്ചു. 21 യാത്രക്കാർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഡ്രൈവറുടെ ഗുരുതര വീഴ്ചയാണ് അപകടകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ സസ്പെൻഡ് ചെയ്തു.

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് അപകടം; കുട്ടി ഗുരുതരാവസ്ഥയിൽ
നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങിയ കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

സ്വിഫ്റ്റ് ബസിന് പകരം സാധാരണ ബസ്; യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധാരണ ബസ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം. കൊല്ലത്തുവെച്ച് ബസിൽ നിന്നിറങ്ങി യാത്രക്കാർ പ്രതിഷേധിച്ചു. 93 വയസുള്ള വയോധിക ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്.

മദ്യപിച്ചില്ലെന്ന് തെളിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് നീതി
കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശിനെതിരെ ഉന്നയിച്ച മദ്യപാന ആരോപണം തെറ്റാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ബ്രെത്ത് അനലൈസർ പരിശോധനയിൽ സിഗ്നൽ കാണിച്ചതിനെ തുടർന്ന് ജയപ്രകാശിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വിവാദം. മെഷീൻ തകരാറാണെന്ന് ആരോപിച്ച് ജയപ്രകാശും കുടുംബവും കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു. മെഡിക്കൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.

കെഎസ്ആർടിസിയിൽ ലോക്കൽ പർച്ചേസ് ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
പാപ്പനംകോട് കെഎസ്ആർടിസി സബ് സ്റ്റോറിലെ ലോക്കൽ പർച്ചേസിൽ ക്രമക്കേട് കണ്ടെത്തി. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ജോൺ ആംസ്ട്രോങ്ങിനെയും സ്റ്റോർ അസിസ്റ്റന്റ് അനിഷ്യ പ്രിയദർശിനി യു വി യെയുമാണ് സസ്പെൻഡ് ചെയ്തത്. 2024-25 സാമ്പത്തിക വർഷത്തിലാണ് ക്രമക്കേട് നടന്നത്.

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് ഈ തുക അനുവദിച്ചത്. ഈ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിക്ക് ലഭിച്ച ആകെ സഹായം 6163 കോടി രൂപയായി.

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്; രണ്ട് ഒഡിഷ സ്വദേശിനികൾ പിടിയിൽ
എറണാകുളത്ത് കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് ഒഡിഷ സ്വദേശിനികൾ പിടിയിലായി. ഏഴ് കിലോ കഞ്ചാവുമായാണ് സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെ പിടികൂടിയത്. കാലടിയിൽ വെച്ച് പുലർച്ചെ നാല് മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; മദ്രസ അധ്യാപകൻ മരിച്ചു
കുന്ദമംഗലം പതിമംഗലത്തിനടുത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ ജസിൽ സുഹുരി (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഷഹബാസിന് (24) ഗുരുതരമായി പരിക്കേറ്റു. ഗുണ്ടൽപേട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ആൽക്കഹോൾ ഉപയോഗിച്ചതായി സംശയിക്കുന്ന വ്യക്തികളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിർദ്ദേശം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയാൽ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കെഎസ്ആർടിസി നിർദ്ദേശിച്ചു.

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശികളായ സിയാദ്, സിനാൻ, ഫുഹാൻ സെനിൻ എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. സിസിടിവി നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.