Kozhikode

സി ഡബ്ല്യൂ ആർ ഡി എമ്മിൽ അവസരം; മസ്റ്ററിങ് വിവരങ്ങളുമായി തൊഴിൽ വാർത്തകൾ
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ട അവസാന തിയതിയും അറിയിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു.

അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് കോടതി വിധി; നിയമ സഹായം തേടുമെന്ന് സമിതി
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

കോഴിക്കോട് കോടഞ്ചേരിയിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിൻ ബിജു (13), ഐബിൻ ബിജു (11) എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിൽ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞുവീണ് ലൈൻ പൊട്ടി തോട്ടിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായത്.

കോഴിക്കോട് ദേശീയപാതയിൽ രണ്ടിടത്ത് വിള്ളൽ
കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽപ്പാലത്തിലും അമ്പലപ്പടി - ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നത് വിള്ളലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

കോഴിക്കോട് ബസ് സ്റ്റാൻഡ് തീപിടിത്തം: റിപ്പോർട്ട് ഉടൻ നൽകുമെന്ന് കളക്ടർ
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ചീഫ് സെക്രട്ടറിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെ സുരക്ഷ വിശദമായി പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ
കോഴിക്കോട് കൊടുവള്ളി സ്വദേശി അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വിദേശത്തുള്ള സഹോദരന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട് ജില്ലയിൽ 300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് അറസ്റ്റിലായത്.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ, അന്വേഷണം ഊർജ്ജിതം
കോഴിക്കോട് കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അനുസ് റോഷന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് പറയുന്നു.

പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച; വിവാഹ സമ്മാനമായി കിട്ടിയ പണം നഷ്ടപ്പെട്ടു
കോഴിക്കോട് പേരാമ്പ്രയിൽ കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ തുകയും സൂക്ഷിച്ച പണപ്പെട്ടിയാണ് മോഷണം പോയത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല.

കോഴിക്കോട് തീപിടിത്തം: കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ
കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നും, ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സംഘത്തിൻ്റെ പരിശോധന കെട്ടിടത്തിൽ നടക്കുകയാണ്.