Kottayam Crime

ജെയ്നമ്മ കൊലപാതക കേസ്: കുറ്റപത്രം എഡിജിപിക്ക് കൈമാറി, ഉടൻ കോടതിയിൽ സമർപ്പിക്കും
ജെയ്നമ്മ കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം എഡിജിപിക്ക് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്.

ജെസ്സിമോൾ കൊലക്കേസ്: ഭർത്താവ് സാം കുറ്റക്കാരനെന്ന് പോലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം ജെസ്സിമോൾ കൊലപാതകത്തിൽ ഭർത്താവ് സാം കുറ്റക്കാരനെന്ന് പോലീസ് സ്ഥിരീകരിച്ചു. ജെസ്സിമോളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് തൊടുപുഴയിൽ ഉപേക്ഷിച്ചു. അന്യസ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ
കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയെ ഭർത്താവ് കൊലപ്പെടുത്തി. ഭർത്താവ് സാം ജോർജ്ജിനെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്ന് സാം സമ്മതിച്ചു. സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം തൊടുപുഴയിലെ കൊക്കയിൽ നിന്ന് കണ്ടെത്തി.

ജെയ്നമ്മ കൊലക്കേസിൽ നിർണായക വഴിത്തിരിവ്; പ്രതിയുടെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം
ഏറ്റുമാനൂർ ജെയ്നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് ലാബ് സ്ഥിരീകരിച്ചു. പള്ളിപ്പുറത്തെ വീട്ടിലെ ഡൈനിംഗ് ഹാൾ, ശുചിമുറി എന്നിവിടങ്ങളിൽ നിന്നാണ് രക്തക്കറ കണ്ടെത്തിയത്. 2024 ഡിസംബറിലാണ് ജെയ്നമ്മയെ കാണാതായത്.

കോട്ടയത്ത് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയത്ത് പള്ളിക്കത്തോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അരവിന്ദിനെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റുമാനൂരിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
ഏറ്റുമാനൂരിൽ സിവിൽ പോലീസ് ഓഫീസർ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജിബിൻ ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയം സബ് ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നെഞ്ചിലേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.