KM Abraham

കെ.എം. എബ്രഹാമിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെമാൽ പാഷ
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. യൂട്യൂബ് വീഡിയോ വഴിയായിരുന്നു അധിക്ഷേപ പരാമർശം നടത്തിയത്. കെ.എം.എബ്രഹാം വക്കീൽ നോട്ടീസ് അയച്ചതിനെ തുടർന്നാണ് വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്.

കെ.എം. എബ്രഹാമിനെതിരെ നിയമപോരാട്ടം ശക്തമാക്കും: ജോമോൻ പുത്തൻപുരയ്ക്കൽ
കെ.എം. എബ്രഹാമിനെതിരെ നിയമപോരാട്ടം ശക്തമാക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ. ഹൈക്കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രിക്ക് കെ.എം. എബ്രഹാം കത്തയച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയിൽ അനുകൂല വിധി നേടിയെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം. എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു
കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ജോമോൻ പുത്തൻപുരയ്ക്കലിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. 2025 ഏപ്രിൽ 11നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അനധികൃത സ്വത്ത് സമ്പാദന കേസ്: സിബിഐ അന്വേഷണത്തിനെതിരെ കെ.എം. എബ്രഹാം സുപ്രീം കോടതിയിൽ
കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി.

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം ശക്തമാക്കി
കെ.എം. എബ്രഹാമിനെതിരായ അഴിമതി കേസിൽ സിബിഐ അന്വേഷണം ശക്തമാക്കി. 2003 മുതൽ 2015 വരെയുള്ള കാലയളവിലെ സ്വത്ത് വിവരങ്ങൾ പരിശോധിക്കും. കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിൽ.

രാജീവ് ചന്ദ്രശേഖർ മുണ്ടഴിച്ചു തലയിൽ കെട്ടിയാലും കുഴപ്പമില്ല: വി ഡി സതീശൻ
കേരള രാഷ്ട്രീയത്തിൽ ഇടപെടാൻ രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യമില്ലെന്ന് വി ഡി സതീശൻ. കെ എം എബ്രഹാം രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിൽ ലഹരി ഉപയോഗം തടയണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. എബ്രഹാമിന് പിന്തുണയുമായി ഇ.പി. ജയരാജൻ
കെ.എം. എബ്രഹാമിനെതിരെയുള്ളത് വെറും ആരോപണങ്ങൾ മാത്രമാണെന്ന് ഇ.പി. ജയരാജൻ. ആരോപണങ്ങളുടെ പേരിൽ ഒരാളെ കുറ്റക്കാരനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസ്
മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തു. 2015-ലെ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ
കിഫ്ബി സിഇഒ കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ. ഗൂഢാലോചന ആരോപണം നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി അന്വേഷണം നടക്കുന്നെന്നും പരാതിയിൽ പറയുന്നു. സിബിഐ അന്വേഷണ ഉത്തരവിന്റെ പകർപ്പ് സഹിതമാണ് പരാതി.

സിബിഐ അന്വേഷണത്തിന് പിന്നാലെ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത്
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ എം എബ്രഹാം കത്തിൽ ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കെ.എം. എബ്രഹാം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ കെ.എം. എബ്രഹാം അപ്പീൽ നൽകും. ജോമോൻ പുത്തൻപുരയ്ക്കലിനും ജേക്കബ് തോമസിനും തന്നോട് വൈരാഗ്യമുണ്ടെന്ന് കെ.എം. എബ്രഹാം ആരോപിച്ചു. കിഫ്ബി സിഇഒ സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കെ.എം. എബ്രഹാം
കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കെ.എം. എബ്രഹാം വ്യക്തമാക്കി. സിബിഐ അന്വേഷണത്തെ സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരനെതിരെ ഗൂഢാലോചന ആരോപണവും കെ.എം. എബ്രഹാം ഉന്നയിച്ചു.