Kerala Politics

കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. രണ്ടു വ്യക്തികൾ തമ്മിലുള്ള വൈരാഗ്യത്തിൽ പാർട്ടിയെ കരുവാക്കിയെന്ന് എം.വി. ഗോവിന്ദൻ പി.ബി.യിൽ വിശദീകരണം നൽകി. നോട്ടീസ് ലഭിച്ച് 3 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. രാജ്യത്ത് വ്യാപകമായി നടക്കുന്ന വോട്ട് മോഷണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഉദ്യോഗസ്ഥർ പാലിക്കേണ്ട ചില ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്, എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐയുമായി ആലോചിക്കാതെ എൽ.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ വിവാദങ്ങള്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഷെർഷാദ് എന്ന വ്യക്തി നൽകിയ പരാതി ചോർന്നതും, അതിൽ ഉന്നത നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയം കൂടുതൽ ചർച്ചയാകാതിരിക്കാൻ പാർട്ടി ശ്രമിക്കുന്നു.

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടനയിലേക്ക് ശ്രദ്ധ മാറ്റേണ്ടതില്ല എന്ന ധാരണയിലാണ് ഈ തീരുമാനം. ഗൃഹസന്ദർശന പരിപാടി ഈ മാസം 29, 30, 31 തീയതികളിൽ നടക്കും.

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ കത്ത് ചോർന്നുകിട്ടിയെന്ന് പറയുന്നതിനെക്കുറിച്ചും തോമസ് ഐസക് സംശയം പ്രകടിപ്പിച്ചു

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം, കത്ത് ചോർച്ച വിവാദത്തിനിടെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും.

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട പരാതി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നിർണ്ണായക തീരുമാനങ്ങൾ എടുത്തേക്കും.

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി ചോർന്നെന്നതാണ് പ്രധാന ആരോപണം. ഈ വിഷയത്തിൽ പിബി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കേണ്ടെന്ന് ടി.എൻ. പ്രതാപൻ. സുരേഷ് ഗോപി തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം വിളിച്ചു പറയുന്നവരെ അപമാനിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നും ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.

രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി മുഹമ്മദ് ഷര്ഷാദ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് താന് നല്കിയ പരാതി ചോര്ന്ന സംഭവത്തിന് പിന്നില് എം വി ഗോവിന്ദന്റെ മകനാണെന്നും ഷര്ഷാദ് ആരോപിച്ചു. എം വി ഗോവിന്ദന് മകനെ സംരക്ഷിക്കാന് ശ്രമിക്കുന്നുവെന്നും ഷര്ഷാദ് കുറ്റപ്പെടുത്തി.