Kerala Politics

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് തവണ എംഎൽഎമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥയാണ് നടപ്പാക്കുക. ടേം വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ നിരവധി പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം ലഭിക്കുമെന്നാണ് യൂത്ത് ലീഗ് പറയുന്നത്.

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. സ്കൂളുകളിൽ സൂംബ നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് ടി.കെ. അഷ്റഫിനെതിരെ നടപടിയെടുത്തത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ഫിറോസ് വിമർശനം ഉന്നയിച്ചു.

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത പ്രചരണങ്ങൾക്ക് സ്ഥാനമുപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ഖദർ വിവാദം വഴിതിരിച്ചുവിടാനുള്ള മാധ്യമ ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു.

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി
വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്ത്. ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് മൂന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി.

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, യൂത്ത് കോൺഗ്രസിൻ്റെ പേരിൽ പ്രചരിക്കുന്ന പട്ടികക്ക് പിന്നിലെ ശക്തികൾ ഏതാണെന്ന് കണ്ടെത്തണമെന്നും ആവശ്യമുയർന്നു. വയനാട് - ചൂരൽമല പുനരധിവാസത്തിന് കോൺഗ്രസ് സ്വന്തം നിലയിൽ വീടുകൾ നിർമ്മിക്കുമെന്നും ഈ മാസം 8-ന് താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്നും തീരുമാനിച്ചു.

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഖദർ ധരിക്കുന്ന ഒരാളാണ് താനെന്നും എന്നാൽ ഖദർ മാത്രം ധരിക്കുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലും വസ്ത്രങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അബിൻ വർക്കി അഭിപ്രായപ്പെട്ടു.

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാനാണെന്ന് സതീശൻ ആരോപിച്ചു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും, മെഡിക്കൽ കോളേജുകളിലെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങി. കോൺഗ്രസിന്റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയ്യിലാണെന്നും രാജീവ് ചന്ദ്രശേഖര് ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ബിജെപിയിൽ ചേരുമെന്ന സൂചനയെത്തുടർന്നാണ് നടപടിയെന്നാണ് വിവരം.

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വെടിവെപ്പ് നടത്തിയത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. പി. ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ലഭ്യമല്ല. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ജാനകി സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ ബിജെപി പ്രതികരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നിലപാട് ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ചോദിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.