Kerala Politics

Raj Bhavan RSS Controversy

രാജ്ഭവനെ ആർഎസ്എസ് കേന്ദ്രമാക്കാൻ ഗവർണർ ശ്രമിക്കുന്നു; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

മന്ത്രി വി. ശിവൻകുട്ടി ഗവർണർക്കെതിരെ വിമർശനവുമായി രംഗത്ത്. ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രിക്ക് എതിരെ രാജ്ഭവനും രംഗത്ത് വന്നിട്ടുണ്ട്.

V Sivankutty

ഗവർണർ അധികാരം മറന്ന് ഇടപെടരുത്; മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

സംസ്ഥാന സർക്കാരിന്റെ കാര്യങ്ങളിൽ ഗവർണർമാർ അധികാരം മറന്ന് ഇടപെടരുതെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. കാവിക്കൊടി രാജ്ഭവനിൽ വെക്കേണ്ട കാര്യമില്ലെന്നും അത് തിരുവനന്തപുരത്തെ ആർഎസ്എസ് ശാഖയിൽ കൊണ്ടുപോയി വെക്കുന്നതാണ് നല്ലതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

CPI against Governor

രാജ്ഭവനെ RSS കാര്യാലയമാക്കരുത്; ഗവർണർക്കെതിരെ CPI

നിവ ലേഖകൻ

ഗവർണർക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയെക്കാൾ വലുതാണോ ആർഎസ്എസ് വിചാരധാരയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി; വിമർശനവുമായി മന്ത്രി

നിവ ലേഖകൻ

ഭാരതാംബ വിവാദത്തിൽ മന്ത്രി പി. പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാവുകയാണെന്ന് മന്ത്രി വിമർശിച്ചു.

Riyas slams Venugopal

കെ.സി. വേണുഗോപാലിന്റെ ഉപദേശം കേരളത്തിന് വേണ്ട; മന്ത്രി റിയാസിന്റെ മറുപടി

നിവ ലേഖകൻ

ആർഎസ്എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച കെ.സി. വേണുഗോപാലിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് ദാനം ചെയ്ത കെ.സി. വേണുഗോപാലിന്റെ ഉപദേശം മതേതര കേരളത്തിന് ആവശ്യമില്ലെന്ന് റിയാസ് പറഞ്ഞു. അടിയന്തരാവസ്ഥയിൽ ജനസംഘവുമായുള്ള സഹകരണം പാർട്ടിക്കു ദോഷകരമാകുമെന്ന സുന്ദരയ്യയുടെ രാജി കത്തിലെ പരാമർശം ഉദ്ധരിച്ചായിരുന്നു വേണുഗോപാലിന്റെ വിമർശനം.

VD Satheesan CPIM criticism

സിപിഐഎം-സംഘപരിവാർ ബന്ധം ആരോപിച്ച് വിഡി സതീശൻ; മുഖ്യമന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്

നിവ ലേഖകൻ

സിപിഐഎമ്മും സംഘപരിവാറും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രണ്ട് മുന്നണികൾക്കും സ്വന്തമായി നിലനിൽപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലുള്ളവരെ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പൊളിഞ്ഞ ഹൈവേയുടെ പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പൊന്നാടയും സമ്മാനവുമായി പോയി കണ്ടതെന്നും സതീശൻ ആരോപിച്ചു.

Nilambur byelection

നിലമ്പൂരിൽ 75000-ൽ അധികം വോട്ട് നേടുമെന്ന് പി.വി. അൻവർ

നിവ ലേഖകൻ

നിലമ്പൂരിൽ തനിക്ക് 75000-ൽ അധികം വോട്ട് ലഭിക്കുമെന്നും അത് യാഥാർഥ്യമാണെന്നും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ വർഗീയതയാണ് ഇവിടെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിൽ നിന്ന് 25% വോട്ടും യുഡിഎഫിൽ നിന്ന് 35% വോട്ടും തനിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nilambur by-election

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പൂർണ്ണ ആത്മവിശ്വാസം; എല്ലാവരും വോട്ട് ചെയ്യണമെന്ന് എം സ്വരാജ്

നിവ ലേഖകൻ

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ എല്ലാ ജനങ്ങളും വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിലമ്പൂരിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

Nilambur byelection

നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു; സുരക്ഷയൊരുക്കി പൊലീസ്, അർദ്ധസൈനിക വിഭാഗവും

നിവ ലേഖകൻ

നിലമ്പൂരിൽ മൂന്ന് മുന്നണികളുടെയും പി.വി. അൻവറിൻ്റെയും അഭിമാന പോരാട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 263 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനൊപ്പം അർദ്ധസൈനികരും രംഗത്തുണ്ട്.

Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇന്ന്; മോക് പോളിംഗ് തുടങ്ങി

നിവ ലേഖകൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 2,32,361 വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും. സുരക്ഷയ്ക്കായി പൊലീസിനൊപ്പം അർദ്ധസൈനികരും രംഗത്തുണ്ട്.

Nilambur election

ഇടത്-വലത് മുന്നണികൾക്ക് ജനങ്ങളെക്കുറിച്ച് പറയാനില്ല; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനും ഇടത് പക്ഷത്തിനും എതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇരു പാർട്ടികൾക്കും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ വികസന വിഷയങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നുണകളുടെ രാഷ്ട്രീയം തകർക്കാനുള്ള അവസരമായി നിലമ്പൂരിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Pinarayi Vijayan

രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കരുത്; മുഖ്യമന്ത്രി പിണറായി വിജയൻ

നിവ ലേഖകൻ

രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസ് നേതാവിൻ്റെ ചിത്രത്തിന് മുന്നിൽ ആരും താണു വണങ്ങിയിട്ടില്ലെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.