Kerala Politics

ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; 163 അംഗങ്ങളെ ഉൾപ്പെടുത്തി രാജീവ് ചന്ദ്രശേഖർ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 163 അംഗ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. വി. മുരളീധരൻ പക്ഷത്തിലെ പ്രധാന നേതാക്കളായ നാരായണൻ നമ്പൂതിരി, സി. ശിവൻകുട്ടി, പി. രഘുനാഥ് എന്നിവരെ കമ്മിറ്റിയിൽ ഒതുക്കി. യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ് എന്നിവരെയും പരിഗണിച്ചിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീക്ഷണം; പരാതിക്കാർക്ക് സിപിഐഎം ബന്ധമെന്ന് ലേഖനം
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം ലേഖനം പ്രസിദ്ധീകരിച്ചു. രാഹുലിനെതിരായ പീഡന പരാതികൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ലേഖനത്തിൽ പറയുന്നു. പരാതിക്കാർക്ക് സിപിഐഎം ബന്ധമുണ്ടെന്നും, സിപിഎമ്മിലെ കത്ത് വിവാദം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ലേഖനത്തിൽ ആരോപണമുണ്ട്.

കെ.സി. വേണുഗോപാൽ കുറുക്കനെ അന്വേഷിക്കേണ്ട, കോൺഗ്രസ്സിലെ കോഴികളെ അന്വേഷിക്കണം: വി. മുരളീധരൻ
ബിജെപി നേതാവ് വി. മുരളീധരൻ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ചും വി. മുരളീധരൻ സംസാരിച്ചു.

പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രിയെ നിയമസഭയിൽ വിചാരണ ചെയ്യും: വി.ഡി. സതീശൻ
പോലീസ് അതിക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയെ നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ വിവാദങ്ങൾ സഭയെ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയാണ് ഇതെന്നും, ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 2031 ലെ വികസന മാതൃക തയാറാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ സംഗമം നടത്തുന്നു എന്ന് സർക്കാർ വിശദീകരണം നൽകി.

ലൈംഗികാരോപണ വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങൾക്കെതിരെ ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഈ വിഷയത്തിൽ മാധ്യമങ്ങൾ ഒരു പ്രൊപ്പഗാൻഡ പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുത്തേക്കില്ല.

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല; കോൺഗ്രസിൽ ഭിന്നഭിപ്രായം
നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ സഭാ പങ്കാളിത്തം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്ന അഭിപ്രായങ്ങൾ. രാഹുൽ സഭയിൽ പങ്കെടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് രാഹുൽ ഉറപ്പു നൽകിയിട്ടുണ്ട്.

സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പൊലീസിനെതിരെ വി ഡി സതീശൻ
കൽപ്പറ്റയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സിപിഐഎം ക്രിമിനൽ സംഘത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിപിഐഎം ക്രിമിനലുകൾക്ക് പോലീസ് എല്ലാ ഒത്താശയും നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സംരക്ഷണം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണെങ്കിൽ കോൺഗ്രസ് ശക്തമായി തിരിച്ചടിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

ടി. സിദ്ദിഖിന്റെ ഓഫീസ് ആക്രമണം; സിപിഐഎം അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ്
ടി.സിദ്ദിഖ് എംഎല്എയുടെ കല്പ്പറ്റയിലെ ഓഫീസ് സിപിഐഎം ക്രിമിനലുകള് തല്ലിത്തകര്ത്തതില് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതിഷേധിച്ചു. ടി.സിദ്ദിഖ് എംഎല്എയുടെ ഭാഗത്ത് തെറ്റില്ലെന്നും, അദ്ദേഹത്തിനെതിരെ പരാതിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയതയോട് വിട്ടുവീഴ്ചയില്ല; ബിജെപി വിട്ട് കെ.എ. ബാഹുലേയൻ
വർഗീയതയോടുള്ള വിയോജിപ്പ് മൂലം ബിജെപി വിടുകയാണെന്ന് കെ.എ. ബാഹുലേയൻ. ഗുരുദേവനെ ഹിന്ദു സന്യാസിയാക്കാൻ ശ്രമിക്കുന്നെന്നും ബിജെപി ദളിത് വിരുദ്ധരാണെന്നും ആരോപണം. പാർട്ടി സ്ഥാനമാനങ്ങൾ നൽകിയിട്ടും വർഗീയത അംഗീകരിക്കാനാവാത്തതിനാലാണ് രാജി എന്നും വിശദീകരണം.

ക്രിസ്ത്യൻ ഔട്ട്റീച്ചിന് പിന്നാലെ മുസ്ലീം ഔട്ട്റീച്ചുമായി ബിജെപി; ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം
ക്രിസ്ത്യൻ ഔട്ട്റീച്ചിന് പിന്നാലെ മുസ്ലീം ഔട്ട്റീച്ചുമായി ബിജെപി രംഗത്ത്. ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലീം ശില്പശാല സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ അവസാനത്തിന്റെ തുടക്കമെന്ന് വി.ഡി. സതീശൻ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം
മുഖ്യമന്ത്രി പിണറായി വിജയന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും, അദ്ദേഹം ഒട്ടകപക്ഷിയെപ്പോലെ മണ്ണിൽ മുഖം പൂഴ്ത്തിയിരിക്കുകയാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെ.എസ്.യു നേതാക്കളെ തീവ്രവാദികളെപ്പോലെ മുഖം മൂടി അണിയിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. കേരള പോലീസിനെ തകർത്ത് തരിപ്പണമാക്കിയെന്നും ഇതിന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.