Kerala Politics

പെൻഷൻ രാഷ്ട്രീയവൽക്കരണത്തിനെതിരെ എം സ്വരാജ്; പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വിമർശനം
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ് രംഗത്ത്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; കൊട്ടിക്കലാശം നാളെ
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ അവസാനവട്ട പ്രചരണങ്ങളിൽ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിയും യൂസഫ് പഠാനും പ്രചാരണത്തിനെത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാന നേതാക്കളെ അണിനിരത്തി സ്ഥാനാർത്ഥികൾ പ്രചാരണം ശക്തമാക്കി. പ്രിയങ്ക ഗാന്ധി ആര്യാടൻ ഷൗക്കത്തിനും, യൂസഫ് പത്താൻ പി.വി. അൻവറിനുമായി പ്രചരണം നടത്തി.

വർഗീയതയ്ക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയം; നിലമ്പൂരിൽ വിജയ പ്രതീക്ഷയെന്ന് എം.വി. ഗോവിന്ദൻ
വർഗീയതയ്ക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയത്തിലെ പ്രധാന ലക്ഷ്യമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒപ്പം നിർത്തി മുന്നോട്ട് പോകുമെന്നും വർഗീയവാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയ വോട്ടുകൾ വേണ്ടെന്ന് മുഖ്യമന്ത്രി; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ
വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ പലസ്തീനോടൊപ്പം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്നും വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര നിയമം മാറ്റാനുള്ള സമ്മർദ്ദം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജമാഅത്തെ ബന്ധത്തിൽ പ്രിയങ്ക നിലപാട് പറയണം; ഇസ്രയേൽ നിലപാടിൽ വിമർശനവുമായി എം.വി. ഗോവിന്ദൻ
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിൻ്റെ ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. സിപിഐഎം നിലപാടിനെ ചോദ്യം ചെയ്യുന്ന വി.ഡി. സതീശൻ വിവരമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ്; ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ചോദ്യം ചെയ്ത് എം വി ഗോവിന്ദൻ
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് യുഡിഎഫിനെതിരെ രംഗത്ത്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി നിലപാട് എടുക്കാത്തതിനെ എം.വി ഗോവിന്ദൻ വിമർശിച്ചു.

ആശാ വർക്കർമാരെ LDF സ്ഥാനാർത്ഥി അപമാനിച്ചു; മുഖ്യമന്ത്രി നെതന്യാഹുവിനെതിരെ യുദ്ധം ചെയ്യുകയാണ്: മുരളീധരൻ
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആശാ വർക്കർമാരെ അപമാനിച്ചുവെന്ന് കെ. മുരളീധരൻ ആരോപിച്ചു. വനിതാ സി.പി.ഒ സമരത്തിൽ മുഖ്യമന്ത്രിയെയും അദ്ദേഹം വിമർശിച്ചു. കേരള ഗവർണർ കണ്ണുരുട്ടിയപ്പോൾ പേടിച്ച മുഖ്യമന്ത്രിയാണ് നെതന്യാഹുവിനെതിരെ യുദ്ധം ചെയ്യാൻ പോകുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ്; ചരിത്രം വഞ്ചനയെ പൊറുക്കില്ലെന്ന് മുഖ്യമന്ത്രി
നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നും, ചരിത്രം വഞ്ചനയെ പൊറുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് വലിയ സ്വീകാര്യത ലഭിച്ചെന്നും, യുഡിഎഫ് ദയനീയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷം പേരും തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിലേക്ക്; മുന്നണികൾ വിജയ പ്രതീക്ഷയിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്ത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം, മുന്നണി പ്രവേശനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയായി. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.

മുഖ്യമന്ത്രി പലസ്തീനെ കൂട്ടുപിടിക്കുന്നു; വി.ഡി. സതീശന്റെ വിമർശനം
തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ മുഖ്യമന്ത്രി പലസ്തീനെ കൂട്ടുപിടിക്കുന്നുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. യുഡിഎഫ് വർഗീയതയുമായി സന്ധി ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. സിപിഐഎം വീടുകളിൽ ചെന്ന് വർഗീയത പ്രചരിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ എൽഡിഎഫിന് വേണ്ടെന്ന് മുഖ്യമന്ത്രി
നിലമ്പൂർ ചുങ്കത്തറ പഞ്ചായത്ത് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന് പുറത്തുള്ള ജനങ്ങളും സ്വരാജിനെ പിന്തുണയ്ക്കുന്നുണ്ട്.