Kerala Politics

യൂത്ത് കോൺഗ്രസ് പ്രായപരിധി 35 ആയി തുടരും; 40 വയസ്സാക്കണമെന്ന ആവശ്യം തള്ളി
യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സായി തുടരും. സംസ്ഥാന പഠന ക്യാമ്പിൽ ഉയർന്ന 40 വയസ്സാക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റി തള്ളി. 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ നിർദ്ദേശത്തെ എതിർത്തതിനെ തുടർന്നാണ് പ്രമേയം തള്ളിയത്.

നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയില്ല; നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ. സുരേന്ദ്രൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. ക്രൈസ്തവ വോട്ടുകൾ ലഭിക്കാത്തതിനെയും, ഹിന്ദുത്വ അജണ്ടയിൽ നിന്ന് വ്യതിചലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമി - യു.ഡി.എഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീണാ ജോർജിനെതിരെ കെ.മുരളീധരൻ; ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറി
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്നും, ഇത്രയും പിടിപ്പുകെട്ട ഒരു മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി അവരെ വാർത്ത വായിക്കാൻ വിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് പല വിഷയങ്ങളിലും ഉറച്ച നിലപാടുകളില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. റവന്യൂ വകുപ്പിനെ മാത്രമാണ് സ്വന്തം വകുപ്പെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13-ന് കേരളം സന്ദർശിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു.

സ്വരാജ് നല്ല പൊതുപ്രവർത്തകനല്ല, അൻവർ ഏത് പൊട്ടൻ നിന്നാലും ജയിക്കും: ജോയ് മാത്യു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടത് നിലപാടുകളിലെ കണിശതയാണെന്ന് നടൻ ജോയ് മാത്യു അഭിപ്രായപ്പെട്ടു. എല്ലാ അർത്ഥത്തിലും യോഗ്യനായ വ്യക്തിയാണ് ആര്യാടൻ ഷൗക്കത്ത്. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന നേതാക്കന്മാരെ വിമർശിക്കുമെന്നും ജോയ് മാത്യു മുന്നറിയിപ്പ് നൽകി.

എല്ഡിഎഫില് ഹാപ്പിയെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ ചര്ച്ചകള് തള്ളി
എല്ഡിഎഫില് സന്തോഷമുണ്ടെന്നും രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്നണി മാറ്റ ചര്ച്ചകള് അന്തരീക്ഷത്തില് മാത്രം ഒതുങ്ങുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില് സ്വാധീനത്തിനനുസരിച്ച് സീറ്റുകള് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് തർക്കത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും ശ്രമിക്കേണ്ടെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണെന്നും ഉണ്ണിത്താൻ വിമർശിച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ യുഡിഎഫ് വിജയം ആർക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം രാഷ്ട്രീയ വിജയമാണെന്നും അതിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ലെന്നും ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു. ഈ വിജയം യുഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലമാണ്. 2026-ൽ കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മികച്ച വിജയം സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളെ യുഡിഎഫിൽ എത്തിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ്. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കും. പുനഃസംഘടനയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലെ പ്രധാന അജണ്ടകളാണ്.

സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് ഏതറ്റം വരെയും പോകും; ആര്യാടൻ ഷൗക്കത്ത്
ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടതു ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിലെ തർക്കം ഹൈക്കമാൻഡ് ഇടപെടുന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപെട്ട് ഉയർന്ന തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടുന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായി നേതാക്കളുമായി ചർച്ച നടത്തി. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.