Kerala Politics

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്
കെഎസ്ആർടിസി ബസ്സുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തുന്ന മിന്നൽ പരിശോധനകൾക്കെതിരെ വിമർശനവുമായി എം. വിൻസെന്റ് എംഎൽഎ രംഗത്ത്. മന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ നടപടികൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരോട് മോശമായി പെരുമാറിയ മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം; വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തിൽ നിന്ന് കെ. മുരളീധരൻ വിട്ടുനിൽക്കുന്നു
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ പ്രതിഷേധം അറിയിച്ചു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തിൽ അദ്ദേഹം പങ്കെടുക്കില്ല. ഭാരവാഹി പട്ടികയിൽ തൻ്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

സ്ഥാനം തെറിച്ചതിലെ പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മൻ; വ്യാഖ്യാനം തെറ്റായി, പാർട്ടിയാണ് വലുത്
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മൻ എം.എൽ.എ. തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും വേദനയുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടന്നുവെന്നും പാർട്ടിയാണ് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; പരിപാടിയിൽ നിന്ന് വിട്ട് നിന്ന് ചാണ്ടി ഉമ്മൻ
കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ കെപിസിസി പരിപാടിയിൽ നിന്ന് വിട്ടുനിന്നു. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ ഇന്നലെ ചാണ്ടി ഉമ്മൻ പരസ്യമായി പ്രതികരിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചു

കേരളത്തിൽ യുഡിഎഫ് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: എം.വി. ഗോവിന്ദൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കേരളത്തിൽ യുഡിഎഫ് ആസൂത്രിതമായി സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ സർക്കാരും കോടതിയും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി ജംബോ കമ്മിറ്റി; പരിഹാസവുമായി പി. സരിൻ രംഗത്ത്
കെപിസിസിക്ക് പുതിയ ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ.എം നേതാവ് പി. സരിൻ പ്രതികരണവുമായി രംഗത്തെത്തി. പുതിയ കെപിസിസി ലിസ്റ്റിൽ പി.വി. അൻവർ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെ കെ.പി.സി.സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി.

ബിജെപി വേദിയിൽ ഔസേപ്പച്ചൻ; വികസന സന്ദേശയാത്രയിൽ പങ്കുചേർന്ന് സംഗീത സംവിധായകൻ
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയത് ശ്രദ്ധേയമായി. ബിജെപിയുടെ വികസന സന്ദേശ യാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. ഭാരതം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന രാജ്യമാണെന്നും രാജ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി
കെ.പി.സി.സി.യുടെ പുതിയ ഭാരവാഹി പട്ടികയിൽ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഈ പട്ടിക പ്രഖ്യാപിച്ചത്. രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറ് പുതിയ അംഗങ്ങളെ എ.ഐ.സി.സി നേതൃത്വം ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഷമ മുഹമ്മദ്
കെ.പി.സി.സി പുനഃസംഘടനയിൽ ഷമ മുഹമ്മദിന് അതൃപ്തി. സെക്രട്ടറിമാരുടെ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഷമയുടെ പ്രതികരണം. ചാണ്ടി ഉമ്മനെ പരിഗണിക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലീഗ് എന്നും, അവർ എപ്പോൾ വേണമെങ്കിലും മുന്നണി മാറിയേക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി രേഖ ചോർന്നതിൽ പരാതിയുമായി ജി. സുധാകരൻ; അന്വേഷണം ആരംഭിച്ച് സി.പി.ഐ.എം
തനിക്കെതിരായ പാർട്ടി രേഖ ചോർന്ന സംഭവത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് പരാതി നൽകി ജി. സുധാകരൻ. റിപ്പോർട്ട് ചോർത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021-ലെ അന്വേഷണ റിപ്പോർട്ട് പുറത്തായതിലൂടെ തനിക്ക് വലിയ നാണക്കേടുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ജി. സുധാകരനെതിരായ നീക്കങ്ങളിൽ സി.പി.ഐ.എം താൽക്കാലികമായി പിൻവാങ്ങുന്നു
ജി. സുധാകരനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിച്ച ആലപ്പുഴയിലെ പാർട്ടി നേതാക്കൾക്ക് സുധാകരനെ തൊട്ടാൽ പൊള്ളുമെന്ന തിരിച്ചറിവുണ്ടായതാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ പിന്മാറ്റത്തിന് കാരണം. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് നേതാക്കൾ ജി. സുധാകരനെ നേരിൽ കണ്ട് പാർട്ടി പരിപാടിയിലേക്ക് ക്ഷണിച്ചു. മന്ത്രി സജി ചെറിയാനോട് ജി. സുധാകരനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.