Kerala Politics

ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; പരിഹസിച്ച് മുരളീധരൻ
ശശി തരൂർ എം.പി തന്നെ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം പുറത്തുവിട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വിമർശനവുമായി രംഗത്ത്. ഭൂരിപക്ഷം ലഭിച്ചാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും, ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കൂടാതെ വിശ്വപൗരൻ വിശ്വത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

ശശി തരൂരിന്റെ സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന് കോൺഗ്രസ്
ശശി തരൂർ പങ്കുവെച്ച സർവേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതൃത്വം. സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന് വിലയിരുത്തൽ. കേരളത്തിൽ ജനപ്രീതിയുണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ; പ്രധാന അജണ്ട ഉപതിരഞ്ഞെടുപ്പ് അവലോകനം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അവലോകനവും മുന്നണി വിപുലീകരണവും പ്രധാന അജണ്ടയാണ്. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

സംസ്ഥാന സർക്കാരിൻ്റെ പണിമുടക്ക് ജനദ്രോഹമെന്ന് രാജീവ് ചന്ദ്രശേഖർ
സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

ശശി തരൂരിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന സർവേയോട് പ്രതികരിച്ച് സണ്ണി ജോസഫ്
സംഘടനാപരമായ കരുത്ത് വർദ്ധിപ്പിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. എല്ലാ തലങ്ങളിലും പുനഃസംഘടനകൾ ഉണ്ടാകും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തുമെന്നും ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയാകാൻ ശശി തരൂരിന് യോഗ്യതയെന്ന് സർവേ
ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ ഫലം. യുഡിഎഫിൽ ഒരു വിഭാഗം ശശി തരൂരിനെ പിന്തുണക്കുന്നു. 28 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് തരൂർ എക്സിലൂടെ അറിയിച്ചു.

സർവകലാശാല രാഷ്ട്രീയം: വിദ്യാർഥികൾ ഇരകളാകുന്നു; വിമർശനവുമായി വി.ഡി. സതീശൻ
സംസ്ഥാനത്തെ സർവകലാശാല വിഷയങ്ങളിൽ വിദ്യാർഥികൾ ഇരകളാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയപരമായ വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ സർവകലാശാലകളെ വേദിയാക്കരുത്. യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വി.ഡി. സതീശൻ പിന്തുണച്ചു.

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അനാവശ്യമായിരുന്നുവെന്ന് നേതൃത്വം വിലയിരുത്തി. പ്രസ്താവന പൊതുജനാരോഗ്യരംഗത്തെ സംശയത്തിലാക്കിയെന്നും വിമർശനമുണ്ട്.

വയനാട്ടിൽ സിപിഐഎം പ്രതിസന്ധി രൂക്ഷം; കണിയാമ്പറ്റയിൽ കൂട്ടരാജി ഭീഷണി
വയനാട്ടിൽ സിപിഐഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണിയാമ്പറ്റയിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. എ.വി. ജയനെതിരായ നടപടിക്ക് പിന്നാലെ ജില്ലയിൽ പലയിടത്തും പ്രതിഷേധം ശക്തമാവുകയാണ്.

ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി
ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്നും, സംസ്ഥാന സർക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ ആരോപിച്ചു. കേരളത്തെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് സിപിഐ കുറ്റപ്പെടുത്തി.

സർക്കാർ-ഗവർണർ പോര് ഉന്നതവിദ്യാഭ്യാസരംഗം തകർത്തു; വി.ഡി. സതീശൻ
ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സർവ്വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കരുതെന്നും കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിലവിലെ സംഭവവികാസങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ ആശുപത്രിയാണ് ജീവൻ രക്ഷിച്ചത്; ആരോഗ്യമന്ത്രിക്കെതിരെ ഗൂഢനീക്കമെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെന്ന് വെളിപ്പെടുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ സമരങ്ങളുടെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷത്തിനെന്നും സജി ചെറിയാൻ വിമർശിച്ചു.