Kerala Politics

സിപിഐഎമ്മിന് സിപിഐയെക്കാൾ വലുത് ബിജെപി; പി.എം ശ്രീയിൽ ഒപ്പുവെച്ചതിനെതിരെ വി.ഡി. സതീശൻ
പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സി.പി.ഐ.എമ്മിന് സി.പി.ഐയെക്കാൾ വലുത് ബി.ജെ.പിയാണെന്ന് ഇത് തെളിയിക്കുന്നുവെന്നും, സി.പി.ഐ.എം - ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിയിൽ അപമാനം സഹിച്ച് തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

പി.എം. ശ്രീ വിഷയം: സി.പി.ഐ മുന്നണി വിട്ട് പുറത്തുവരണം; യൂത്ത് കോൺഗ്രസ്
പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐ ഇടത് മുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കേരളത്തിലെ സർക്കാർ ആർ.എസ്.എസ് നിയന്ത്രിക്കുന്ന സർക്കാരായി മാറിയെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ. ജനീഷ് ആരോപിച്ചു. പി.എം. ശ്രീ പദ്ധതി കാവിവൽക്കരണത്തിലേക്കുള്ള കൈപിടിച്ചു നടത്തലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പി.എം. ശ്രീ: സി.പി.ഐ മന്ത്രിമാരെ പിൻവലിക്കുമോ? നിർണ്ണായക നീക്കവുമായി സി.പി.ഐ
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട സർക്കാർ നിലപാടിനെതിരെ സി.പി.ഐ കടുത്ത നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നു. മന്ത്രിമാരെ രാജിവെപ്പിച്ച് പുറത്തുനിന്ന് പിണറായി സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും സമാനമായ നിലപാടാണുള്ളത്.

പി.എം. ശ്രീ: സംസ്ഥാന സർക്കാർ നിലപാടിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിലും കെ.എസ്.യുവും
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിലും കെ.എസ്.യുവും രംഗത്ത്. ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നൽകുന്നതിന് തുല്യമാണെന്ന് കെ.എസ്.യു ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നുള്ള നടപടി മുന്നണി മര്യാദകൾ ലംഘിക്കുന്നതാണെന്നും വിമർശനമുണ്ട്.

സിപിഐ വിട്ട് മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. ഇന്ന് 11 മണിക്ക് പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ സി.പി.ഐ വിടുന്നതായി പ്രഖ്യാപിക്കും. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് മീനാങ്കൽ കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എഐടിയുസി ജില്ലാ സെക്രട്ടറിയായ തനിക്ക് യൂണിയൻ ഓഫീസിൽ കയറുന്നതിൽ നിന്ന് പോലും പാർട്ടി വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.

പി.എം. ശ്രീ: സി.പി.ഐക്ക് അപമാനമില്ലെന്ന് കെ. പ്രകാശ് ബാബു
പി.എം. ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐയുടെ എതിർപ്പ് ശക്തമായി നിലനിൽക്കുന്നു. ഈ വിഷയത്തിൽ സി.പി.ഐ അപമാനിക്കപ്പെട്ടു എന്ന തോന്നൽ തനിക്കില്ലെന്ന് കെ. പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ നയം പൂർണ്ണമായി നടപ്പിലാക്കാൻ ഒരു സർക്കാരിന് കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം.ശ്രീ പദ്ധതി: സത്യാവസ്ഥ അറിയാൻ സി.പി.ഐ; ചീഫ് സെക്രട്ടറിയെ സമീപിക്കും
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐയും സർക്കാരും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. ഈ വിഷയത്തിൽ വ്യക്തത തേടാൻ സി.പി.ഐ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായി ധാരണാപത്രം ഒപ്പിട്ടോ എന്ന് മന്ത്രി കെ. രാജൻ ആരായും. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായിട്ടാണ് ഈ വിവരശേഖരണം നടത്തുന്നത്.

പി.എം. ശ്രീ: ധാരണാപത്രം ഒപ്പിട്ടതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി; അടിയന്തര യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കുന്നു
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനെ തുടർന്ന് സി.പി.ഐ കടുത്ത അതൃപ്തി അറിയിച്ചു. ഇടത് നയത്തിൽ നിന്നും സി.പി.ഐ.എം വ്യതിചലിച്ചു എന്ന വിമർശനവുമായി സി.പി.ഐ രംഗത്തെത്തി. ഇതിന്റെ ഭാഗമായി, സി.പി.ഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകൾ ഇന്ന് അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുകയാണ്.

ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ജി. സുധാകരനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. പുന്നപ്ര വയലാർ വാരാചരണങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയുടെ ശ്രദ്ധയും പരിഗണനയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സുരേഷ് ഗോപി കള്ളം പറയാനും ഭക്ഷണം കഴിക്കാനും വാ തുറക്കുന്നു; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമാണെന്ന് മന്ത്രി വിമർശിച്ചു. സുരേഷ് ഗോപിക്ക് ദേശീയ പുരസ്കാരം ലഭിച്ചത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സുരേഷ് ഗോപി; വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടുക്കിയിലെ വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. വട്ടവടയിലെ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയും അദ്ദേഹം പരിഹസിച്ചു.

ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; ‘നല്ല വിദ്യാഭ്യാസമില്ലാത്ത മന്ത്രി’
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വട്ടവടയിലെ കലുങ്ക് സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നല്ല വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു