Kerala Politics

പിഎം ശ്രീ: കേരളത്തിലെ സ്കൂളുകൾ കാവിവൽക്കരണത്തിനുള്ള പരീക്ഷണശാലകളാകുന്നുവെന്ന് സണ്ണി ജോസഫ്
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ കേരളത്തിലെ സ്കൂളുകളെ കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണത്തിനുള്ള പരീക്ഷണശാലകളാക്കി മാറ്റാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ ഫലമാണ് ഈ പദ്ധതിയിലെ സ്കൂളുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന താൽപ്പര്യങ്ങളെക്കാൾ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനാലാണ് കേരളം രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ആരോപിച്ചു.

പിഎം ശ്രീയിൽ ഒപ്പിട്ടതിനെതിരെ സന്ദീപ് വാര്യർ; നിലപാട് കടുപ്പിച്ച് സിപിഐയും
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ രംഗത്ത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ രംഗത്ത് വന്നിട്ടുണ്ട്.

പി.എം. ശ്രീ: മന്ത്രിയെത്തിയിട്ടും സി.പി.ഐ. വഴങ്ങുന്നില്ല, മുഖ്യമന്ത്രി ഇടപെട്ടേക്കും
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലുള്ള തർക്കം പരിഹരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. സി.പി.ഐ.യുടെ എതിർപ്പ് അവഗണിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം. നേതൃത്വം മാറിയതാണ് പുതിയ സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐയുടെ അതൃപ്തി തിരിച്ചടിയാകുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

പി.എം. ശ്രീ വിവാദം: സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ സി.പി.ഐ
പി.എം. ശ്രീ വിവാദത്തിൽ സി.പി.ഐയും സി.പി.എമ്മും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഡി. രാജ എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്ത് ധാരണാപത്രം പുനഃപരിശോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐഎം-സിപിഐ; ചർച്ചകൾ വഴിമുട്ടി
പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രി വി. ശിവൻകുട്ടിയുടെ സന്ദർശനത്തിലും തീരുമാനമാകാത്തതോടെ ഇരു പാർട്ടികളും നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

പിഎം ശ്രീ പദ്ധതി: പ്രതിഷേധം കടുപ്പിക്കാൻ കെഎസ്യു; ഇന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് രാത്രി മാർച്ച് നടത്തും. ആയിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പി.എം. ശ്രീ വിഷയം: സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ; നിലപാട് കടുപ്പിച്ച് സി.പി.ഐ മന്ത്രിമാർ
പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ നിലപാട് കടുപ്പിച്ചു. പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡി. രാജ എം. എ. ബേബിയെ കാണും.

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് വിമർശനവുമായി സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു. ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കിക്കൊണ്ട് പി.എം. ശ്രീ നടപ്പാക്കാൻ ആകില്ലെന്നും എൻ.ഇ.പി നടപ്പാക്കും എന്നത് ആദ്യ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ലെന്നും കെ. പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

കലുങ്ക് സംവാദത്തിന് പിന്നാലെ ‘SG Coffee Times’ുമായി സുരേഷ് ഗോപി
കലുങ്ക് സംവാദത്തിന് പിന്നാലെ സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് ഈ പരിപാടി ആരംഭിക്കുന്നത്. ആദ്യ പരിപാടി തൃശ്ശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് നടക്കുന്നത്.

സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന് ആരും കരുതേണ്ട; എൽഡിഎഫ് വിട്ട് ആരും പോകില്ലെന്ന് എ.കെ. ബാലൻ
സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന ധാരണ വേണ്ടെന്ന് എ.കെ. ബാലൻ. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് പോകില്ല. യുഡിഎഫ് കൺവീനർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവരുടെ ദുർബലാവസ്ഥയാണ് കാണിക്കുന്നത് എന്നും എ.കെ. ബാലൻ പറഞ്ഞു.

പി.എം.ശ്രീയിൽ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ; കേരളം വർഗീയവൽക്കരിക്കപ്പെടുന്നു
പി.എം.ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടിയിൽ അദ്ദേഹം വിമർശനം ഉന്നയിച്ചു. സി.പി.ഐയുടെ നിലപാട് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പിഎം ശ്രീ പദ്ധതിയിൽ സി.പി.ഐ.എമ്മിനെയും സി.പി.ഐയെയും വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്ത്. ഈ വിഷയത്തിൽ ഇരു പാർട്ടികളും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ശബരിമല വിഷയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.