Kerala Politics

രാജ്ഭവൻ പൊതുസ്ഥലം; വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിക്കരുത്: എം.വി. ഗോവിന്ദൻ
രാജ്ഭവനിലെ ചിത്ര വിവാദത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാജ്ഭവൻ പൊതുസ്ഥലമാണെന്നും, വർഗീയത പ്രചരിപ്പിക്കാൻ പൊതുയിടം ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ പിൻവലിക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷ പരാമർശങ്ങൾക്കെതിരെ എം. സ്വരാജ്; മലപ്പുറത്തിൻ്റെ ചരിത്രം ഓർമ്മിപ്പിക്കേണ്ടി വന്നുവെന്ന് സ്ഥാനാർത്ഥി
മലപ്പുറം ജില്ലയുടെ ചരിത്രം വിദ്വേഷ പരാമർശങ്ങൾ ഉയർന്നുവന്നതുകൊണ്ടാണ് ഓർമ്മിപ്പിക്കേണ്ടി വന്നതെന്ന് എം. സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ചർച്ച ചെയ്യേണ്ടത് നാടിൻ്റെയും ജനങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ചാണ്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം നെട്ടയത്തെ വസതിയിൽ രാവിലെ 10:30 വരെ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1:30-ന് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.

നിലമ്പൂരിൽ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ; അൻവറിന് പിന്തുണയെന്ന് ഇസ്മയിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരിൽ നഗരസഭയിലെ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജെഡിഎസ് ദേശീയ കൗൺസിൽ അംഗം ഇസ്മയിൽ എരഞ്ഞിക്കലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സിപിഐഎം ബിജെപി അന്തർധാരയുണ്ടെന്നും അൻവറിന് ഒപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇസ്മയിൽ പ്രതികരിച്ചു.

യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു; വെല്ലുവിളിയുമായി തോമസ് ഐസക്
യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ടി.എം. തോമസ് ഐസക്. 2015 ഡിസംബറിൽ ഉമ്മൻ ചാണ്ടി തന്നെ 6 മുതൽ 11 മാസം വരെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. കുടിശ്ശിക തീർത്തതിൻ്റെ വിവരങ്ങൾ പുറത്തുവിടാൻ യുഡിഎഫ് നേതാക്കളെ തോമസ് ഐസക് വെല്ലുവിളിച്ചു.

ബലിപെരുന്നാൾ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി
ബലിപെരുന്നാൾ അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവധി പ്രഖ്യാപിക്കാൻ സർക്കാരിന് യാതൊരു മടിയുമില്ലെന്നും രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെ ചിലർ ഈ വിഷയം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. നിലമ്പൂരിൽ പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ആർഎസ്എസ് ചിത്രത്തിന് മുന്നിൽ കുമ്പിടാൻ കിട്ടില്ല; ഗവർണർക്കെതിരെ മന്ത്രി പി. പ്രസാദ്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായ പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ആർഎസ്എസ് ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമാക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന് മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഗവർണർ അറിയാതെ അല്ല ആർഎസ്എസ് ചിത്രം വന്നതെന്നും മന്ത്രി ആരോപിച്ചു.

രാജ്ഭവന് പരിപാടികളില് ഭാരതാംബയുടെ ചിത്രം; സര്ക്കാര്-ഗവര്ണര് പോര് തുടരുന്നു
രാജ്ഭവനിലെ പരിപാടികളില് ഭാരതാംബയുടെ ചിത്രം വെക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരും ഗവര്ണറും തമ്മില് ഭിന്നത രൂക്ഷമായി. പരിസ്ഥിതി ദിനാഘോഷത്തില് കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെുക്കാതെ പ്രതിഷേധിച്ചു. ചിത്രം എടുത്തുമാറ്റില്ലെന്ന് ഗവര്ണര് അറിയിച്ചതോടെ സര്ക്കാര് കൂടുതല് പ്രതിരോധത്തിലായിരിക്കുകയാണ്.

രാജ്ഭവനെ ആർഎസ്എസ് ക്യാമ്പ് ഓഫീസാക്കരുത്; ഗവർണർക്കെതിരെ ബിനോയ് വിശ്വം
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഭാരതാംബയുടെ മുഖച്ഛായ ആർഎസ്എസ് കൽപ്പിക്കുന്നത് പോലെ ആകണമെന്ന് ഗവർണർ ശഠിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അന്വറിനെ മുഖ്യമന്ത്രിയാക്കിയേക്കും; പരിഹാസവുമായി എം.വി. ഗോവിന്ദന്
പി.വി. അൻവർ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതിനെ പരിഹസിച്ച് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിനെ യു.ഡി.എഫ്. മുഖ്യമന്ത്രിയാക്കിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അൻവർ പ്രതികരിച്ചു.

ദേശീയപാത തകർച്ച: കൂരിയാട് സന്ദർശിച്ച് സണ്ണി ജോസഫ്
ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് ദേശീയപാത തകരാൻ കാരണമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി; ഇന്ത്യ സഖ്യത്തിനെതിരെ വിമർശനം
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.