Kerala Police

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ കണ്ടെത്തിയത്. ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ചു കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീര വിജയകുമാറിനെയുമാണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച് അമിത് 2.79 ലക്ഷം രൂപ തട്ടിയെടുത്തതാണ് കൊലപാതകത്തിന് കാരണം.

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു; മകൻ കസ്റ്റഡിയിൽ
നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് സുനിൽകുമാർ (60) മരണപ്പെട്ടു. സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. സിജോയ് സാമുവൽ സ്ഥിരമായി മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിൽ കാർ കടത്താൻ ശ്രമം; മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
കൊച്ചി നെട്ടൂരിൽ കാർ കടത്താൻ ശ്രമിച്ച കണ്ടെയ്നർ ലോറി പോലീസ് പിടികൂടി. ഊട്ടി ഭാഗത്തുനിന്നും കാർ കടത്തിക്കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. സംഭവത്തിൽ മൂന്ന് രാജസ്ഥാൻ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാർജയിൽ മകളെ കൊലപ്പെടുത്തിയ സംഭവം: കേരളാ പൊലീസ് കേസെടുക്കുന്നു
ഷാർജയിൽ ഒരു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കേരളാ പൊലീസ് കേസെടുക്കാൻ ഒരുങ്ങുന്നു. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുക്കുന്നത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് കൊച്ചിയിലിറങ്ങില്ല, അന്വേഷണം ബെംഗളൂരുവിലേക്ക്
ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനമിറങ്ങില്ല. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങിയ ശേഷം നൗഷാദ് വിമാനം മാറി കയറിയതായി വിവരം. ഐ.ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെടും. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് അവകാശപ്പെട്ടത് എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റാണ് മരണം എന്ന് പറയുന്നു.

ബേപ്പൂരിൽ കൊലപാതകം: വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആനന്ദൻ, സി.പി.ഒ ജിതിൻ ലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പാലക്കാട് വടക്കഞ്ചേരിയിൽ 14കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.

സൈബർ തട്ടിപ്പ് തടയാൻ ഇസ്രായേൽ മോഡൽ; ആശയം കേരളത്തിന്റേത്
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ ഇസ്രായേൽ മാതൃകയിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ 'ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ' സംവിധാനം കേരള പോലീസിൻ്റെ ആശയമാണ്. തട്ടിപ്പുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറി തത്സമയം പണമിടപാട് തടയുന്നതാണ് ഈ സംവിധാനം.

കൂടരഞ്ഞി ഇരട്ടക്കൊലപാതക കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കൂടരഞ്ഞി ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഏഴംഗ ക്രൈം സ്ക്വാഡിന് രൂപം നൽകി. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന സഹോദരൻ്റെ വെളിപ്പെടുത്തലും പോലീസ് അന്വേഷിക്കും. 1986-ൽ 14-ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്ക് ചവിട്ടിയിട്ട് കൊന്നതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു.

ആലുവയിൽ കുത്തേറ്റ് ഒരാൾ മരിച്ചു; തൊടുപുഴയിൽ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
ആലുവയിൽ വെളിയത്തുനാട് സ്വദേശിയായ സാജൻ കുത്തേറ്റ് മരിച്ചു. കോഴിക്കോട് സ്വദേശി അഷറഫാണ് സാജനെ കുത്തിയത്. തൊടുപുഴയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി, ഭർത്താവ് അറസ്റ്റിലായി.

കൂടരഞ്ഞി കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; 1989-ൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് മൊഴി
കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മുഹമ്മദലി 1989ൽ മറ്റൊരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. മലപ്പുറം വേങ്ങര സ്വദേശിയായ ഇയാൾ കോഴിക്കോട് വെള്ളയിൽ കടപ്പുറത്താണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.