ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുവാനും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാനും ആണ് എസ്ഐടി ടീമിന്റെ തീരുമാനം.
ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈൽ ഡിപിയാക്കിയ ഭർത്താവിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള വൈരാഗ്യം മൂലം ഭർത്താവ് നഗ്നചിത്രങ്ങൾ ഡി.പി ആക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ ചില ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായി സംശയിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസ്.പി. വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണ കുംഭകോണത്തിൽ ദേവസ്വം ബോർഡിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഉമ്മൻ ചാണ്ടി ഭരണകാലത്താണ് കൂടുതൽ കൊള്ള നടന്നതെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് 14 വയസ്സുകാരിയുടെ ശൈശവ വിവാഹത്തിന് ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും പ്രതിശ്രുത വരനുമെതിരെ കേസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ താക്കീത് അവഗണിച്ച് വിവാഹ നിശ്ചയ ചടങ്ങ് നടത്തിയതിനാണ് കേസ്. പെൺകുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാം എഫ്ഐആറിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതി ചേർത്തതിനെതിരെ എ. പദ്മകുമാർ പ്രതികരിക്കുന്നു. താൻ തെറ്റുകാരനാണെന്ന് കോടതി പറഞ്ഞാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണസമിതിയുടെ കാലത്ത് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്ഐആറിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതികളാക്കി. എ. പത്മകുമാർ, കെ. രാഘവൻ, കെ.പി. ശങ്കരദാസ്, എൻ. വാസു എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിള കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.
ശബരിമല സ്വര്ണ്ണക്കൊള്ള കേസ് അന്വേഷണം കൂടുതല് സ്പോണ്സര്മാരിലേക്ക് നീങ്ങുന്നു. 2019ല് വാതില്പ്പാളികളില് സ്വര്ണം പൂശിയത് ഗോവര്ധനന് എന്ന സ്പോണ്സറാണെന്ന് ദേവസ്വം വിജിലന്സിന്റെ കണ്ടെത്തല്. ഈ വിഷയത്തില് അന്വേഷണ സംഘം സ്പോണ്സര് ഗോവര്ധനന്റെ മൊഴിയെടുക്കാന് നീക്കം നടത്തുകയാണ്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിൽ ഉൾപ്പെട്ട സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു. 2019 ലും 2025 ലുമായി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയിരുന്നു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കവർച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻ്റെ പോലീസിനെതിരായ ഭീഷണി പ്രസംഗം വിവാദമായി. ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഷിയാസിൻ്റെ ഭീഷണി. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
തലയ്ക്ക് വെട്ടേറ്റതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.