Kerala News

രാജ്ഭവൻ നിർദേശാനുസരണം എബിവിപി സമരം; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം
രാജ്ഭവന്റെ നിർദേശാനുസരണമാണ് ഇന്ന് എ.ബി.വി.പി സമരം നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ബി.വി.പി പ്രവർത്തകരെ തിരുവനന്തപുരത്ത് മർദിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ സമരം ശക്തമാക്കുമെന്നും എ.ബി.വി.പി അറിയിച്ചു.

സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും എബിവിപി അറിയിച്ചു. കരിങ്കൊടി കണ്ടപ്പോൾ മന്ത്രി ശിവൻകുട്ടിയുടെ മനസ്സിൽ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നുവെന്നും എബിവിപി ആരോപിച്ചു.

കല്ലമ്പലത്ത് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറിനെയാണ് ക്ഷേത്ര വിജിലൻസ് പിടികൂടിയത്. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

സപ്ലൈക്കോയ്ക്ക് 100 കോടി രൂപ അനുവദിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുള്ളതാണ്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു; സഹോദരൻ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് മണ്ണന്തലയിൽ പോത്തൻകോട് സ്വദേശി ഷഹീന (31) കൊല്ലപ്പെട്ടു. സഹോദരൻ സംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി.\n

എൻ.പ്രശാന്തിൻ്റെ സസ്പെൻഷൻ; റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചെന്ന് രേഖകൾ
എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റി ശിപാർശ അട്ടിമറിച്ചുവെന്ന് രേഖകൾ. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എ. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ഇതിന് പിന്നിൽ പുതിയ ചീഫ് സെക്രട്ടറിയാണെന്ന ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കോഴിക്കോട് കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി പ്രതിഷേധം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗസ്റ്റ് ഹൗസിൽ നിന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്.

രാജ്ഭവനിൽ ഭാരതാംബ ചിത്രം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ ഗവർണർ
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നു. രാജ്ഭവനിൽ പരിപാടിക്ക് ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും രാജ്ഭവൻ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

അവാര്ഡ് കിട്ടിയപ്പോള് ജൂറിയെ കുറ്റപ്പെടുത്തുന്നു; കല്പ്പറ്റ നാരായണന്റെ പരാമര്ശം വേദനിപ്പിച്ചു: അഖില് പി ധര്മജന്
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി. ധർമജൻ, പുരസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുന്നു. വിമർശനങ്ങൾ വേദനിപ്പിക്കുന്നുണ്ടെന്നും, എന്നാൽ അവയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റ നാരായണന്റെ പരാമർശം വിഷമിപ്പിച്ചെന്നും അഖിൽ കൂട്ടിച്ചേർത്തു.

അഖിലിന് യുവ ബിസിനസ് പുരസ്കാരം കൊടുക്കേണ്ടിയിരുന്നു; വിമർശനവുമായി കൽപറ്റ നാരായണൻ
അഖിൽ പി. ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനെ കൽപറ്റ നാരായണൻ വിമർശിച്ചു. യുവ എഴുത്തുകാർക്ക് നൽകേണ്ട പുരസ്കാരം അർഹിക്കാത്ത ഒരാൾക്ക് നൽകിയെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലിന് നൽകേണ്ടിയിരുന്നത് യുവ ബിസിനസ് പുരസ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.