Kerala News

കേരളത്തിൽ സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 73,120 രൂപയായി
സംസ്ഥാനത്ത് സ്വര്ണ്ണവില വീണ്ടും കൂടി. ഒരു പവന് സ്വര്ണ്ണത്തിന് 73,120 രൂപയായിരിക്കുന്നു. 520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് കൂടിയത്. ആഗോള വിപണിയിലെ ചലനങ്ങള് രാജ്യത്തെ സ്വര്ണ്ണവിലയില് പ്രതിഫലിക്കുന്നതാണ് ഈ വില വര്ധനവിന് കാരണം.

സ്കൂൾ സമയമാറ്റം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
സ്കൂൾ സമയമാറ്റ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും സർക്കാർ മാന്യമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണ രീതി ശരിയല്ലെന്നും ഒരു മതവിഭാഗത്തെയും അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം: ദുരൂഹതയെന്ന് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ
കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആറുകോടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മേലുദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നും, അഴിമതിക്ക് വഴങ്ങാത്തതിനാൽ വൈരാഗ്യത്തോടെ പെരുമാറിയെന്നും മാതാവ് ആരോപിച്ചു. സംഭവത്തിൽ ഭാര്യ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകും.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്; ആരോഗ്യനില അതീവ ഗുരുതരം
പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ അധികം പൊള്ളലേറ്റു.

വിദ്യാർത്ഥിനി ഇറങ്ങും മുൻപേ ബസ് മുന്നോട്ട്; ആലപ്പുഴയിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
ആലപ്പുഴയിൽ സ്വകാര്യ ബസിൻ്റെ അമിതവേഗം വിദ്യാർത്ഥിനിയുടെ ജീവന് ഭീഷണിയായി. വിദ്യാർത്ഥിനി ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അൽ അമീൻ ബസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് കുടുംബം
കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാൻ മേലുദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വി.ടി. ബൽറാമിനെതിരെ ആഞ്ഞടിച്ച് സി.വി. ബാലചന്ദ്രൻ; തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി
തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ രംഗത്ത്. ബൽറാമിനെ നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശിച്ചു. തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും ധാർഷ്ട്യവുമാണെന്നും സി.വി. ബാലചന്ദ്രൻ കുറ്റപ്പെടുത്തി.

ഷാജൻ സ്കറിയയുടെ രാജ്യദ്രോഹ കേസ്; കോടതി മേൽനോട്ടത്തിൽ അന്വേഷണം
യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കണം.

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന്റേത് ജനാധിപത്യ വിരുദ്ധ നിലപാട്: കുഞ്ഞാലിക്കുട്ടി
സ്കൂൾ സമയമാറ്റത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മതവിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസവും ക്ലാഷില്ലാത്ത രീതിയിൽ കൊണ്ടുപോകണം. കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കീം വിധി സംസ്ഥാന താൽപ്പര്യത്തിന് എതിര്; ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം: എം.വി. ഗോവിന്ദൻ
എൽഡിഎഫ് സർക്കാർ വികസനക്കുതിപ്പിലേക്ക് മുന്നേറുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സംസ്ഥാന താൽപ്പര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ജെയ്സൺ അലക്സ് ജീവനൊടുക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

നെയ്യാറ്റിൻകരയിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; മകന്റെ പ്രതിഷേധം, രേഖകൾ കത്തിച്ചു
നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ മകൻ പ്രതിഷേധവുമായി രംഗത്ത്. അയൽവാസിക്കെതിരെ കോടതിവിധി വന്നതിന് പിന്നാലെ രേഖകൾ കത്തിച്ചാണ് രഞ്ജിത് പ്രതിഷേധിച്ചത്. സർക്കാരിൽ നിന്നും നീതി കിട്ടിയില്ലെന്നും രഞ്ജിത് ആരോപിച്ചു.