Kerala News

Aroor Thuravoor accident

അരൂർ-തുറവൂർ ഉയരപ്പാതയിൽ ഗർഡർ അപകടം; നടപടിയെടുക്കുമെന്ന് എംഎൽഎ

നിവ ലേഖകൻ

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ പതിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് എംഎൽഎ ദലീമ അറിയിച്ചു.

Aroor-Thuravoor elevated road

അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു

നിവ ലേഖകൻ

അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിനിടെ ഗർഡർ തകർന്ന് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവറായ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.

N. Prashanth suspension

എൻ. പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി

നിവ ലേഖകൻ

അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ 10 നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

Chalakudy murder case

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

നിവ ലേഖകൻ

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം രാജപ്പന്റെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടത്. സുധാകരന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പോലീസ് കൊലപാതകമാണോയെന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PM Shri project

പി.എം.ശ്രീ പദ്ധതി: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ബാക്കി കാര്യങ്ങൾ ഉപസമിതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

election threat complaint

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി; പരാതി നൽകി

നിവ ലേഖകൻ

പാലക്കാട് തരൂർ പഞ്ചായത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് പരാതി. സി.പി.ഐ.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഭർത്താവിനെയും തന്നെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

PM Shri scheme

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് കത്തയച്ചു

നിവ ലേഖകൻ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചു. കത്ത് വൈകുന്നതിൽ സി.പി.ഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. സി.പി.ഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചത്.

Sabarimala gold robbery

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനും പങ്ക്, മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് നിർണ്ണായകം

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുൻ പ്രസിഡന്റ് എൻ. വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്ന് റിപ്പോർട്ട്. മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

Fresh Cut Strike Union

ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്

നിവ ലേഖകൻ

ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ക്രിമിനൽ ആണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. സമരക്കാർ മാരകായുധങ്ങൾ ശേഖരിച്ചെന്നും, നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. സമരം ശക്തമാക്കാൻ സമരസമിതി വീണ്ടും ഒരുങ്ങുകയാണ്.

Vanchiyoor Babu controversy

വഞ്ചിയൂർ ബാബുവിനെതിരെ ജാതി പരാമർശം; തിരഞ്ഞെടുപ്പിൽ ജാതി കാർഡ് ഇറക്കിയെന്ന് ആക്ഷേപം

നിവ ലേഖകൻ

തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡിൽ സി.പി.ഐ.എം സ്ഥാനാർത്ഥി വഞ്ചിയൂർ ബാബുവിനെതിരെ ജാതി പരാമർശവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥിയുടെ പേരിന് പിന്നിൽ ജാതിയുടെ പേര് ചേർത്തതാണ് വിവാദത്തിന് കാരണം. ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ പേര് നൽകിയതെന്ന് ബാബു പറയുന്നു.

Gold Price Today

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വില അറിയാം

നിവ ലേഖകൻ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു, ഇന്നത്തെ വില 92,040 രൂപയാണ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയായി.

Medical Negligence Kerala

നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പ്രതികരണം

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധു, മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ രംഗത്ത്. ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിന്ധുവിന്റെ പ്രതികരണം. ചടങ്ങുകൾ പൂർത്തിയാകും മുൻപേ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് ശരിയായില്ലെന്നും സിന്ധു ട്വന്റിഫോറിനോട് പറഞ്ഞു.