Kerala High Court

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ അഞ്ചിന് ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹൈക്കോടതി വിധി നിർണ്ണായകം
ഹിന്ദു പിന്തുടർച്ചാവകാശത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. 2004 ഡിസംബർ 20-ന് ശേഷം മരണമടഞ്ഞവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1975-ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷനുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. എൻ.പി. രമണി സമർപ്പിച്ച അപ്പീലിലാണ് ഈ വിധി.

സൂംബ വിവാദം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി
സൂംബ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ടികെ അഷ്റഫിനെതിരായ സസ്പെൻഷനാണ് കോടതി റദ്ദാക്കിയത്. അധ്യാപകന്റെ മറുപടി കേട്ട ശേഷം നടപടി പുനഃപരിശോധിക്കാൻ മാനേജ്മെന്റിന് കോടതി നിർദ്ദേശം നൽകി.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’: സിനിമ ഹൈക്കോടതി കണ്ടു, വിധി ഉടൻ
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന സിനിമ ഹൈക്കോടതി നേരിൽ കണ്ടു. ജസ്റ്റിസ് എൻ. നഗരേഷാണ് സിനിമ കണ്ടത്. ഹർജി ഈ മാസം 9ന് വീണ്ടും പരിഗണിക്കും.

മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥ: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്.

ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി സിനിമ കാണാൻ തീരുമാനിച്ചു. ലാൽ മീഡിയയിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ജസ്റ്റിസ് എന് നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം.

സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴ് ലക്ഷം രൂപ കെട്ടിവെക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. മുൻ ഡീനും അസിസ്റ്റന്റ് വാർഡനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. റാഗിങ്ങിന് എതിരായ നിയമം ശക്തമായി നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി
സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിലെ നായികയ്ക്ക് ജാനകി എന്ന് പേര് നൽകുന്നതിനെതിരെ സെൻസർ ബോർഡ് രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്. പേര് നൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ കേരള ഹൈക്കോടതി രംഗത്ത്. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് മതിയായ വിശദീകരണം നൽകാൻ സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികൾ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സിനിമയുടെ ലാഭവിഹിതം എങ്ങനെ ചെലവഴിച്ചു എന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയിൽ ജാനകി എന്ന പേര് മാറ്റാൻ സെൻസർ ബോർഡ് വാക്കാൽ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. കേസ് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതിയെ സമീപിച്ച് അണിയറ പ്രവർത്തകർ
'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. ജാനകി എന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിനെതിരെയാണ് ഈ നീക്കം. സിനിമയിൽ ജാനകി എന്ന പേര് 96 തവണ പരാമർശിക്കുന്നതിനാൽ ഇത് മാറ്റുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.