Kerala Crime News

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: പ്രതി രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി
പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി രശ്മിയുടെ ഫോണിൽ നിന്നും നിർണായക ദൃശ്യങ്ങൾ കണ്ടെത്തി. ഡംബൽ ഉപയോഗിച്ച് ശരീരത്തിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് ജയേഷ് ചിത്രീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ പോലീസ് തീരുമാനിച്ചു.

പാലോട് ചെറുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു; ലഹരിക്ക് അടിമയായ പ്രതി പിടിയിൽ
തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ ചെറുമകൻ മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ലഹരിക്ക് അടിമയായ സന്ദീപാണ് അറസ്റ്റിലായത്. ഇൻഷുറൻസ് തർക്കമാണ് കൊലപാതകത്തിന് കാരണം.

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ
പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദിച്ച ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളെയാണ് ദമ്പതികൾ പീഡിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നു.

ഏറ്റുമാനൂരിൽ ജൈനമ്മയെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യൻ തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജൈനമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ജൈനമ്മയുടെ സ്വർണാഭരണങ്ങൾ കൊലപാതകത്തിന് ശേഷം പ്രതി തട്ടിയെടുത്തു വിറ്റെന്നും പോലീസ് കണ്ടെത്തി. ബിന്ദു പത്മനാഭൻ തിരോധാനത്തിന് പിന്നിലും സെബാസ്റ്റ്യൻ ആണെന്ന് സംശയിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; ഫോണുകൾ പിടിച്ചെടുത്തു
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് വ്യാപക പരിശോധന നടത്തുന്നു. പത്തനംതിട്ട കെഎസ്.യു ജില്ലാ സെക്രട്ടറി നുബിൻ ബിനുവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ലൈംഗിക ആരോപണ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും.

സ്വർണക്കടത്ത് കേസ്: സ്വപ്നയ്ക്കും പി.സി. ജോർജിനുമെതിരെ കുറ്റപത്രം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനും പി.സി. ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കെ.ടി. ജലീൽ നൽകിയ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിക്ക് 15 വർഷം തടവ്
കൊല്ലത്ത് വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസിൽ പ്രതിക്ക് 15 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് എ. ഷാനവാസ് ആണ് ശിക്ഷ വിധിച്ചത്. കടയ്ക്കൽ ചെറുകുളത്ത് സലിജ മൻസ്സിലിൽ സെയ്ഫുദ്ദീനാണ് (49) ശിക്ഷിക്കപ്പെട്ടത്.

ബിന്ദു പദ്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായുള്ള കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ പദ്ധതി.

ഹേമചന്ദ്രൻ വധക്കേസ്: ഡിഎൻഎ പരിശോധനാ ഫലം വൈകുന്നു, കൂടുതൽ സാമ്പിളുകൾ തേടി പോലീസ്
വയനാട് ഹേമചന്ദ്രൻ വധക്കേസിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നു. കാലിലെ എല്ലിൽ നിന്ന് ഡിഎൻഎ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചു. കൂടുതൽ ഡിഎൻഎ സാമ്പിളുകൾ നൽകാൻ കണ്ണൂർ ഫോറൻസിക് വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് ആവശ്യപ്പെട്ടു.

ജെയ്നമ്മ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി നീട്ടി
ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി ഈ മാസം 26 വരെ നീട്ടി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതിക്ക് ജയിലിൽ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുക വഴി ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

സഹോദരിമാരുടെ കൊലപാതക കേസ്: പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ മരിച്ച നിലയിൽ
കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ബീച്ചിൽ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിലായിരുന്നു. പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ മൊഴികളിൽ വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്
ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹതകൾ ഏറുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജെയ്നമ്മയെ തനിക്ക് പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചെങ്കിലും, തിരോധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അയാൾ തയ്യാറായില്ല.