KC Venugopal

നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമെന്ന് കെ സി വേണുഗോപാൽ; മത്സരത്തിനില്ലെന്ന് പി.വി അൻവർ
നിലമ്പൂരിൽ നടക്കുന്നത് ഇടത് പക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അതേസമയം, വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് പി.വി. അൻവർ അറിയിച്ചു.

അന്വറുമായി ചര്ച്ച വേണ്ട; നിലപാട് കടുപ്പിച്ച് കെ സി വേണുഗോപാൽ
പി.വി. അൻവറുമായി തൽക്കാലം ചർച്ചക്കില്ലെന്ന് കെ.സി. വേണുഗോപാൽ. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച അൻവറുമായി ചർച്ച നടത്തേണ്ടതില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

അൻവറിൻ്റെ രാജി: കാര്യങ്ങൾ വിശദമായി കേട്ടില്ലെന്ന് കെ.സി. വേണുഗോപാൽ
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അൻവർ പറഞ്ഞ കാര്യങ്ങൾ വിശദമായി കേട്ടിട്ടില്ലെന്നും, വിഷയത്തിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. അൻവറിനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും ലീഗ് അറിയിച്ചു.

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.സി. വേണുഗോപാൽ
കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ജാതിയും മതവും നോക്കിയല്ലെന്ന് കെ.സി. വേണുഗോപാൽ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ വാട്ടർലൂ മൊമെന്റ് നിലമ്പൂരിൽ നിന്ന് ആരംഭിക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഇന്ത്യാ-പാക് വെടിനിർത്തൽ; ഉപാധികൾ വ്യക്തമാക്കണമെന്ന് കെ.സി. വേണുഗോപാൽ
ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് വിളിച്ചു ചേർത്ത് ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി; സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ
കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ കൂടുതൽ മാറ്റങ്ങൾ വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്ഥിരീകരിച്ചു. പ്രവർത്തനക്ഷമതയും ഊർജ്ജവും ഉള്ള രണ്ടാം നിര നേതാക്കളെയും പാർട്ടി നേതൃത്വത്തിൽ പങ്കാളികളാക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

ജമ്മു കശ്മീർ: മലയാളി വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഇടപെട്ട് കെ.സി. വേണുഗോപാൽ; കേന്ദ്രത്തിന് കത്തയച്ച് എംപിമാർ
ജമ്മു കശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ. കെ.സി. വേണുഗോപാൽ ഒമർ അബ്ദുള്ളയുമായി സംസാരിച്ചു. ഷാഫി പറമ്പിലും, എം.കെ. രാഘവനും കേന്ദ്രത്തിന് കത്തയച്ചു.

വേടനെതിരായ നടപടി ഒറ്റപ്പെട്ടതല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ല: കെ.സി. വേണുഗോപാൽ
വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിക്ഷ്പക്ഷമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനെതിരെ വാക്കുകൾ കൊണ്ടുള്ള വെല്ലുവിളികളല്ല, പ്രവൃത്തികളാണ് വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

സുപ്രീംകോടതിയെ ഭയപ്പെടുത്താൻ ശ്രമം: ബിജെപിക്കെതിരെ കെ.സി. വേണുഗോപാൽ
സുപ്രീംകോടതിയെ ഭയപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനുമുള്ള ബിജെപിയുടെ ശ്രമത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അപലപിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയുടെ കോടതിയലക്ഷ്യ പ്രസ്താവനയ്ക്കെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസ് അതീവ ഗൗരവമായാണ് കാണുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.

മുനമ്പം വിഷയത്തിൽ ബിജെപി വഞ്ചന നടത്തിയെന്ന് കെ.സി. വേണുഗോപാൽ
മുനമ്പം വിഷയത്തിൽ ബിജെപി കല്ലുവെച്ച നുണ പ്രചരിപ്പിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. വഖഫ് ബില്ലിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ജാതി വിവേചനത്തിനെതിരെ കെ.സി. വേണുഗോപാൽ
കേരളത്തിൽ ജാതി വിവേചനം തുടരുന്നുവെന്ന് കെ.സി. വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലിയിൽ നിന്ന് പിന്നാക്ക വിഭാഗക്കാരനെ പുറത്താക്കിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കുരുത്തോല പ്രദക്ഷിണം തടഞ്ഞതും അദ്ദേഹം വിമർശിച്ചു.

വഖഫ് വിഷയത്തിൽ ബിജെപി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സി വേണുഗോപാൽ
വഖഫ് ബോർഡ് വിഷയത്തിൽ ബിജെപി സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായി കെ സി വേണുഗോപാൽ ആരോപിച്ചു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി കൈയ്യടക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.