Karnataka

ബലാത്സംഗത്തിനിരയായ 100ൽ അധികം പേരെ കുഴിച്ചുമൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി
കർണാടകയിൽ 100ൽ അധികം ബലാത്സംഗത്തിനിരയായവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 മുതൽ 2014 വരെ ഭീഷണിക്ക് വഴങ്ങി കുഴിച്ചുമൂടിയെന്നാണ് വെളിപ്പെടുത്തൽ. കുറ്റബോധം കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ മുല്യ എന്നയാളാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 കാരൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഫൈറോസ് യാസിൻ യറഗട്ടി എന്നയാളെ പോലീസ് പിടികൂടി. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്ന് പോലീസ് വെടിവെക്കുകയായിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അച്ഛന്റെ കണ്ണീർ
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 21 വയസ്സുകാരൻ ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബി.ടി. ലക്ഷ്മണിന്റെ വീഡിയോ വൈറലാകുന്നു. മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അദ്ദേഹം കരയുന്ന കാഴ്ച ഏവരെയും ദുഃഖത്തിലാഴ്ത്തി. "എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്," എന്ന് അദ്ദേഹം വേദനയോടെ പറയുന്നു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: പോലീസ് കമ്മീഷണർ സസ്പെൻഷനിൽ, ജുഡീഷ്യൽ അന്വേഷണം
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടർന്ന് കർണാടക സർക്കാർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി സ്വീകരിച്ചു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തെന്നും ആർ.സി.ബി, ഇവന്റ് മാനേജ്മെൻ്റ്, കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആർസിബി വിക്ടറി പരേഡ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കർണാടകയിൽ കനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും കവർന്നു
കർണാടകയിലെ വിജയപുര ജില്ലയിലെ കനറ ബാങ്കിന്റെ മനഗുളി ടൗൺ ബ്രാഞ്ചിൽ വൻ കവർച്ച. 59 കിലോഗ്രാം സ്വർണ്ണവും അഞ്ചര ലക്ഷം രൂപയും മോഷണം പോയി. മെയ് 23 നും 25 നും ഇടയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ പിൻവശത്തെ ജനൽ കമ്പി വളച്ച് മോഷ്ടാക്കൾ അകത്ത് കടന്നു.

ആർസിബി കപ്പ് നേടിയാൽ പൊതു അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തെഴുതി ആരാധകൻ
ഐപിഎൽ ഫൈനലിലേക്ക് ആർസിബി പ്രവേശിക്കുമ്പോൾ ബെലഗാവിയിൽ നിന്നുള്ള ഒരു ആരാധകൻ കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയതാണ് ശ്രദ്ധേയമാകുന്നത്. ആർസിബി കപ്പ് നേടിയാൽ അന്നേ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കന്നഡ പരാമർശം: കമല് ഹാസന്റെ ‘തഗ് ലൈഫി’ന് കര്ണാടകയില് വിലക്ക്
കന്നഡ ഭാഷയെക്കുറിച്ചുള്ള കമല് ഹാസന്റെ പരാമര്ശത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തഗ് ലൈഫി'ന് കര്ണാടകയില് വിലക്ക്. കര്ണാടക ഫിലിം ചേംബര് ഓഫ് കൊമേഴ്സാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. തെറ്റ് തിരുത്തിയാൽ മാത്രമേ പഠിക്കാനാവൂ എന്നും അതിനാൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമല്ഹാസന് പ്രതികരിച്ചു.

തമന്നയെ മൈസൂർ സാൻഡൽ സോപ്പ് അംബാസഡറാക്കിയതിൽ വിമർശനം
മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന ഭാട്ടിയയെ നിയമിച്ചതിനെതിരെ വിമർശനം. കന്നഡ സിനിമയിലെ നടിമാരെ പരിഗണിക്കാതെ തമന്നയെ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം. കർണാടകത്തിന് പുറത്തുള്ള വിപണികളിലേക്ക് ഉത്പന്നം എത്തിക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ പറയുന്നു.