Karnataka High Court

ധർമ്മസ്ഥല കേസ്: SIT ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി അഭിഭാഷകൻ
ധർമ്മസ്ഥല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷി അഭിഭാഷകൻ പരാതി നൽകി. സാക്ഷിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. മൃതദേഹങ്ങൾ കുഴിച്ചിട്ടതായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് മനുഷ്യൻ്റെ അസ്ഥികൾ കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.

ധർമ്മസ്ഥലത്ത് നാലാം ദിവസവും തിരച്ചിൽ; ഒന്നും കണ്ടെത്താനായില്ല
ധർമ്മസ്ഥലത്ത് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നാലാം ദിവസവും ഒന്നും കണ്ടെത്താനായില്ല. കർണാടക ഹൈക്കോടതി മാധ്യമവിലക്ക് റദ്ദാക്കി. കേസ് വീണ്ടും സെഷൻസ് കോടതി പരിഗണിക്കും.

ചിന്നസ്വാമി സ്റ്റേഡിയം അപകടം: കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആർസിബി മാനേജ്മെൻ്റിനും, ബിസിസിഐക്കും, ഇവന്റ് മാനേജ്മെൻ്റ് ടീമിനും നോട്ടീസ് അയയ്ക്കും.

നഴ്സിംഗ് കോളേജുകൾക്ക് INC അംഗീകാരം വേണ്ട; കർണാടക ഹൈക്കോടതിയുടെ നിർണ്ണായക വിധി
രാജ്യത്തെ നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി. സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ INC കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. രക്ഷിതാക്കൾക്ക് ഇനി യൂണിവേഴ്സിറ്റിയുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള കോളേജുകളിൽ പ്രവേശനം നേടാം.

‘തഗ് ലൈഫ്’ റിലീസ്: കർണാടക ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ
കന്നഡ ഭാഷാ പരാമർശത്തിൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ 'തഗ് ലൈഫ്' റിലീസ് തടയുമെന്ന കെഎഫ്സിസി മുന്നറിയിപ്പിനെതിരെ കമൽഹാസൻ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തടയുന്നതിനെതിരെയാണ് ഈ നീക്കം. മെയ് 24ന് ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിലാണ് വിവാദ പരാമർശം നടന്നത്.

ഇന്ത്യയിൽ തുടരാൻ അനുമതി തേടി പാക് പൗരന്മാരായ കുട്ടികൾ ഹൈക്കോടതിയിൽ
അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ കഴിയാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ പ്രായപൂർത്തിയാകാത്ത കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്. മൈസൂരു സ്വദേശിയായ റൻഷ ജഹാൻ്റെയും പാക് പൗരനായ മുഹമ്മദ് ഫാറൂഖിൻ്റെയും മക്കളാണിവർ. ഇവർക്ക് ജൂൺ 18 വരെ ഇന്ത്യയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നു, എന്നാൽ പഹൽഗാം ആക്രമണത്തെ തുടർന്ന് നേരത്തെ മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

രഞ്ജിത്തിനെതിരായ പീഡന പരാതി: പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കർണാടക ഹൈക്കോടതി പരാതിക്കാരനെ വിമർശിച്ചു. പരാതിയിലെ വിവരങ്ങൾ വ്യാജമെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ച് കോടതി ഉത്തരവിട്ടു.

ഓട്ടോ ഡ്രൈവർ കൊലക്കേസ്: കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം
കന്നഡ നടൻ ദർശന് ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്കായി ആറാഴ്ചത്തേക്കാണ് ജാമ്യം. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു
കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി 98-ാം വയസ്സിൽ അന്തരിച്ചു. സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി സുപ്രീം കോടതിയിൽ പോരാടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 2012-ൽ ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതിലൂടെ സ്വകാര്യതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ പുട്ടസ്വാമിക്ക് സാധിച്ചു.

ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന് എന്ന് വിളിക്കരുത്: സുപ്രീംകോടതി
കര്ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്ശത്തില് സുപ്രീംകോടതി നടപടികള് അവസാനിപ്പിച്ചു. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന് എന്ന് വിളിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാര് വിവേചനപരമായ പരാമര്ശങ്ങള് ഒഴിവാക്കണമെന്നും നിര്ദ്ദേശിച്ചു.

മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി
മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഭാര്യക്ക് 'മുഡ' മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

ന്യൂനപക്ഷ വിരുദ്ധ പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജി മാപ്പ് പറഞ്ഞു
കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ക്ഷമാപണം. തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി.