കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കുടുംബം ആരോപിച്ചു. മൊഴി രേഖപ്പെടുത്താൻ കയർ ബോർഡ് ഓഫീസിൽ വിളിച്ചുവരുത്തിയെങ്കിലും അധികൃതർ തയ്യാറായില്ലെന്ന് ജോളി മധുവിന്റെ സഹോദരൻ പറഞ്ഞു. ജോലിസ്ഥലത്തുണ്ടായ മാനസിക പീഡനമാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു.