ഐപിഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിപിൻ കാർത്തികിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണി വഴി പെൺകുട്ടികളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.