India-Pakistan Border

അതിര്ത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന
അതിർത്തി കടന്നതിനെ തുടർന്ന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചതായി സൂചന. ഭൂരിഭാഗം സമയവും കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന് പോലും അനുവദിച്ചില്ലെന്നും ജവാൻ വെളിപ്പെടുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ജവാനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ഇന്ത്യാ-പാക് അതിർത്തി ശാന്തം; ജമ്മു കശ്മീരിലും രാജസ്ഥാനിലും സ്കൂളുകൾ തുറന്നു
ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ സ്ഥിതിഗതികൾ ശാന്തമാകുന്നു. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിച്ചു.

ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കി; അതീവ ജാഗ്രതയിൽ രാജസ്ഥാൻ അതിർത്തി
രാജസ്ഥാനിലെ ജയ്സാൽമീറിൽ പാക് മിസൈലുകൾ പതിച്ചതിനെ തുടർന്ന് സുരക്ഷാ സേന മിസൈലുകൾ നിർവീര്യമാക്കി. ജയ്സാൽമീർ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷാ സേനയും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

പാകിസ്താൻ ചാരന്മാർ പിടിയിൽ
പഞ്ചാബിൽ നിന്ന് രണ്ട് പാകിസ്ഥാൻ ചാരന്മാരെ പിടികൂടി. സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങളും ഇവർ പാകിസ്ഥാനിലേക്ക് കൈമാറിയിരുന്നു. രണ്ട് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ പാകിസ്ഥാൻ ചാരനാണിത്.

പാക് കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചില്ല
പാകിസ്ഥാൻ റേഞ്ചേഴ്സ് പിടികൂടിയ ബി.എസ്.എഫ് ജവാനെ നാലാം ദിവസവും വിട്ടയച്ചിട്ടില്ല. ജവാനെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂന്ന് ഫ്ലാഗ് മീറ്റിംഗുകൾ നടന്നിട്ടും ധാരണയായിട്ടില്ല.

പാകിസ്താൻ തടങ്കലിലാക്കിയ ബി.എസ്.എഫ്. ജവാൻ; ഇന്ത്യ ശക്തമായി പ്രതികരിച്ചു
പാകിസ്താൻ സൈന്യം ബി.എസ്.എഫ് ജവാനെ തടങ്കലിലാക്കി. ജവാനെ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ജവാനെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് കുടുംബം അഭ്യർത്ഥിച്ചു.